കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

പൊലീസുകാര്‍ പഠിച്ചപണി പതിനെട്ടും ചെയ്‌തിട്ടും കള്ളന്‍ പഴം തിന്നാല്‍ കൂട്ടാക്കിയില്ല. എന്നാല്‍ പറയുന്നത്‌ അനുസരിച്ചില്ലെങ്കില്‍ ഡോക്ടര്‍ വയറുകീറി നെക്ലേസ്‌ പുറത്തെടുക്കുമെന്ന്‌ പൊലീസ്‌ ഭീഷണി മുഴക്കി. അവസാനം ശസ്‌ത്രക്രിയയെന്ന സത്യത്തിന്‌ മുന്നില്‍ കള്ളന്‍ വാപൊളിച്ചുപോയി.

പിന്നെ പൊലീസ്‌ പറയുന്നത്‌ അനുസരിക്കാന്‍ തയ്യാറായ മൊഹസിന്‍ 40 പഴങ്ങള്‍ കഴിച്ചു. പക്ഷേ നെക്ലേസ്‌ ഇതേവരെ പുറത്തെത്തിയിട്ടില്ല. ഇനിയും പഴം കഴിയ്‌ക്കാന്‍ കഴിയില്ലെന്നാണ്‌ മൊഹസിന്‍ പറയുന്നത്‌. തൊണ്ടിയെങ്ങാനും പുറത്തെത്തിയാല്‍ മൂന്നുവര്‍ഷം തടവുശിക്ഷലഭിച്ചേയ്‌ക്കാവുന്ന കേസാണിത്‌. ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ ഗ്യാന്‍വന്ത്‌ സിംഗ്‌ പറഞ്ഞു.

മൂന്നുമാസം മുമ്പ്‌ ഇത്തരത്തില്‍ ആഭരണം മോഷ്ടിക്കുകയും വിഴുങ്ങുകയും ചെയ്‌ത പ്രതിയ്‌ക്കും പഴം തീറ്റയാണത്രേ ശിക്ഷയായി ആദ്യം ഇവര്‍ നല്‍കിയത്‌. അന്ന്‌ വാഴപ്പഴപ്രയോഗം വിജയകരമായിരുന്നുവെന്നും തൊണ്ടിമുതല്‍ തിരികെക്കിട്ടിയിരുന്നെന്നും പൊലീസുകാര്‍ പറയുന്നു.

പക്ഷേ ഈ ചൊട്ടുവിദ്യ മൊഹസിന്റെ കാര്യത്തില്‍ ഇതേവരെ ഫലിച്ചിട്ടില്ല. എന്നാലും പൊലീസ്‌ ഫലത്തിനായി കാത്തിരിക്കുകയാണ്‌. ഇതിനിടെ കോടതിയില്‍ ഹാജരാക്കിയ മൊഹസിനെ ആഗസ്‌റ്റ്‌ പതിമൂന്നുവരെ റിമാന്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇത്‌ തീര്‍ത്തും അസാധാരണവും തങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്‌ത ഒരു കേസാണെന്നാണ്‌ ബുരാബസാര്‍ പൊലീസ്‌ സ്റ്റേഷനിലെ പൊലീസുകാര്‍ പറയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X