കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 കാരി വിദേശ പെണ്‍കുട്ടിയുടെ മരണം; ബലാത്സംഗം നടന്നതായി പോലീസ്‌

  • By Staff
Google Oneindia Malayalam News

പനാജി: ഗോവയിലെ അന്‍ജുന ബീച്ചില്‍ മരിച്ച നിലയില്‍ കണ്ട ബ്രീട്ടിഷ്‌ പെണ്‍കുട്ടി ബലാത്സംഗത്തിന്‌ ഇരയായതായി തെളിഞ്ഞു.

സംഭവത്തിനു പിന്നില്‍ ഗോവയിലെ മയക്കു മരുന്ന്‌-പെണ്‍വാണിഭ ലോബിയ്‌ക്ക്‌ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്‌.

പതിനഞ്ചു വയസൂകാരിയായ സ്‌കാര്‍ലറ്റ്‌ കീലീങ്ങിനെ കഴിഞ്ഞ ഫെബ്രുവരി 18നാണ്‌ അന്‍ജുന ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്‌. കേസ്‌ അന്വേഷിച്ച ഗോവ പോലീസ്‌ പെണ്‍കുട്ടിയുടെ മുങ്ങി മരിച്ചതാണെന്ന നിലപാടിലായിരുന്നു ആദ്യം.

എന്നാല്‍ സ്‌കാര്‍ലെറ്റിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബാഗംങ്ങള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. തുടര്‍ന്ന്‌ മുഖ്യമന്ത്രി ദിഗംബര്‍ വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിയ്‌ക്കുകയായിരുന്നു.

മയക്കു മരുന്നിന്‌ അടിമയായ പെണ്‍കുട്ടി അതു വാങ്ങാനാവശ്യമായ പണം കിട്ടാന്‍ വേണ്ടി സ്വന്തം ശരീരം വില്‌ക്കാന്‍ തയ്യാറാകുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട സ്കാര്‍ലറ്റിന്റെ ചിത്രം വീട്ടുകാര്‍ പുറത്തു വിട്ടിട്ടുണ്ട്.

സ്‌കാര്‍ലറ്റ്‌ മരിയ്ക്കുന്നതിന് മുന്പ് ഗോവയിലെ കുപ്രസിദ്ധനായ മയക്കുമരുന്നു വ്യപാരിയില്‍ നിന്നും മയക്കു മരുന്ന്‌ വാങ്ങുകയും തുടര്‍ന്ന്‌ ഇയാളുടെ സഹായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്‌ച വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X