ടിബറ്റിലും കിര്‍ഗിസ്ഥാനിലും ഭൂചലനം; 102 പേര്‍ മരിച്ചു
ബെയ്ജിങ്: ടിബറ്റിലും കിര്ഗിസ്ഥാനിലുമുണ്ടായ ഭൂചലനങ്ങളില് കുറഞ്ഞത് 102 പേര് മരിച്ചു. ഒട്ടേറെ പരുക്കേറ്റിട്ടുണ്ട്. കിര്ഗിസ്ഥാനില് മാത്രം 72 പേര് മരിച്ചതായാണ് റിപ്പോര്ട്ടുകള്. ഇവിടെമാത്രം 160 പേര്ക്ക് പരുക്കേറ്റിട്ടുമുണ്ട്.
റിച്ചര് സ്കെയിലില് 6.6 രേഖപ്പെടുത്തിയ ചലനത്തിന്റെ ആഘാതം 400 കിലോമീറ്റര് അകലെ വരെ അനുഭവപ്പെട്ടു. ടിബറ്റിലുണ്ടായ ചലനത്തില് 30പേരാണ് മരിച്ചത്. ടിബറ്റ് തലസ്ഥാനമായ ലാസയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്.
ലാസയില് നിന്നും 82 കിലോമീറ്റര് അകലെ ഗൈഡര് പട്ടണമാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില് ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകരുകയും വന്നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇവിടേയ്ക്കുള്ള ഗതാഗതമാര്ഗ്ഗങ്ങളും വാര്ത്താവിതരണസൗകര്യങ്ങളും താറുമാറായിട്ടുണ്ട്.
ഒട്ടേറെപ്പേര് മണ്ണിനടിയില്പ്പെട്ടിട്ടുള്ളതിനാല് രണ്ടിടങ്ങളിലും മരണസംഖ്യ ഉയരാന് സാധ്യതയുണ്ടെന്ന് അധികൃതര് സൂചിപ്പിച്ചു. മധ്യ അഫ്ഗാനിസ്ഥാനിലും വന്ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്ട്ടുണ്ട്. എന്നാല് ഇവിടെനിന്നും മരണങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.
ബന്ധപ്പെട്ട വാര്ത്തകള്