കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെഫിയ്‌ക്കും വൈദികര്‍ക്കും വഴിവിട്ട ബന്ധം

  • By Staff
Google Oneindia Malayalam News

കോട്ടയം: സിസ്‌റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട്‌ എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സന്ദര്‍ശിക്കാന്‍ കോട്ടയം രൂപതാധികൃതരെ അനുവദിച്ചില്ല.

വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ്‌ 3.30നാണ്‌ സന്ദര്‍ശനത്തിന്‌ അനുമതി നല്‍കുമെന്ന്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ രൂപതാ പ്രതിനിധികളും ബന്ധുക്കളും ജയിലില്‍ എത്തിയത്‌. ഫാദര്‍ തോമസ്‌ കോട്ടൂരിനെ സന്ദര്‍ശിക്കാന്‍ സഹോദരിയ്‌ക്കും സഹോദരനും മാത്രമാണ്‌ അനുമതി ലഭിച്ചത്‌.

വികാരി ജനറല്‍ ഫാദര്‍ ജേക്കബ്‌ വെള്ളിയാനൊപ്പം എറണാകുളത്തെത്തിയ രൂപതാ പ്രതിനിധികളിലാര്‍ക്കും പ്രതികളെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചില്ല. രണ്ട്‌ അഭിഭാഷകരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കേസ്‌ സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശമുള്ളതുകൊണ്ടാണ്‌ രൂപതാധികൃതര്‍ക്ക്‌ സന്ദര്‍ശനാനുമതി നിഷേധിച്ചതെന്ന്‌ ജയിലധികൃതര്‍ വ്യക്തമാക്കി.

ഇതിനിടെ രണ്ടുവൈദികര്‍ക്കും സിസ്റ്റര്‍ സെഫിയുമായി പ്രകൃതിവിരുദ്ധ ബന്ധമുണ്ടായിരുന്നതായി സിബിഐയ്‌ക്ക്‌ തെളിവ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ സൂചന.

പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്റെ അടുക്കളയില്‍ സിസ്‌റ്റര്‍ സെഫിയുമായി രണ്ട്‌ വൈദികരും ഒരേസമയം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ കണ്ടതിനെത്തുടര്‍ന്നാണ്‌ അഭയയെ കൊലപ്പെടുത്തിയതെന്ന പ്രതികളുടെ കുറ്റസമ്മതം ചിത്രീകരിച്ച സിഡികളാണ്‌ സിബിഐ സംഘത്തിന്‌ ലഭിച്ചിരിക്കുന്നത്‌.

നാര്‍കോ പരിശോധനയിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രകൃതിവിരുദ്ധ നടപടികളുടെ പേരിലും പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐയ്‌ക്ക്‌ ആലോചനയുണ്ടെന്ന്‌ അറിയുന്നു.

കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി വാങ്ങിയ സിഡികള്‍ പരിശോധിച്ചപ്പോഴാണ്‌ കോണ്‍വെന്റ്‌ കേന്ദ്രീകരിച്ച്‌ പ്രതികള്‍ നടത്തിവന്നിരുന്ന പ്രകൃതിവിരുദ്ധ അവിഹിത വേഴ്‌ചകളുടെ വിശദാംശങ്ങള്‍ വ്യക്തമായത്‌.

സിസ്റ്റര്‍ സെഫിയുമായി തങ്ങള്‍ക്ക്‌ വഴിവിട്ട ബന്ധമുണ്ടെന്ന്‌ രണ്ട്‌ വൈദികരും നാര്‍കോ പരിശോധനയില്‍ പറയുന്നത്‌ സിഡിയില്‍ വ്യക്തമാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X