എംഎല്‍എയുടെ മകളെ തട്ടിക്കൊണ്ടു പോയി
മംഗാലപുരം: മഞ്ചേശ്വരം എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതിയെയും സഹപാഠിയുടെ സഹോദരന് ഷബീബിനെയും വെള്ളിയാഴ്ച വൈകുന്നേരം ശ്രീരാമ സേന പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു.
സെന്റ് അലോഷ്യസ് കോളെജിലെ രണ്ടാം വര്‍ഷ പിയുസി വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്രുതി. പരീക്ഷയെഴുതാന്‍ പോയ തന്റെ മകള്‍ ബസിലുണ്ടായിരുന്ന ഒരു സുഹൃത്തിനോട് സംസാരിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകനായ ബസ് കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ശ്രീരാമ സേനാ പ്രവര്‍ത്തകരും ബജ് രംഗ്ദള്‍ പ്രവര്‍ത്തകരുമാണ് കുട്ടികളെ തടഞ്ഞുവച്ചതെന്നും എംഎല്‍എ ആരോപിച്ചു. രണ്ടു കുട്ടികളേയും അജ്ഞാത കേന്ദ്രത്തിലേയ്ക്കു കൊണ്ടുപോയ ശ്രീരാമസേനക്കാര്‍ ഒന്നര മണിക്കൂറിനു ശേഷം പെണ്‍കുട്ടിയെ വിട്ടയച്ചു.
അതിനുശേഷം രണ്ടു മണിക്കൂര്‍ കൂടി കഴിഞ്ഞാണ് ആണ്‍കുട്ടിയെ വിട്ടയച്ചത്.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ആക്രമികള്‍ തട്ടിയെടുത്തു.
കുഞ്ഞമ്പുവും കുടുംബാംഗങ്ങളും മംഗലാപുരത്ത് എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രിക്കും മംഗലാപുരം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നു കുഞ്ഞമ്പു പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications