കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് തുരങ്കങ്ങള്‍
ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള മിസൈലുകള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് ഇന്റലിജന്‍സ് നിഗമനം. സര്‍ഗോധയില്‍ പാക്കിസ്ഥാന് ആയുധശാലയും ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള എഫ്16 വിമാനങ്ങളുടെ താവളവുമുണ്ട്. ഏറ്റവും അപകടകാരിയായ ചൈനീസ് എം 11 മിസൈലുകള്‍ ഈ തുരങ്കങ്ങളില്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് സൈനികര്‍ക്ക് പരിശീലനം നല്കാന് ചൈനീസ് അധികൃതര്‍ സ്ഥിരമായി ഇവിടം സന്ദര്‍ശിക്കാറുണ്ട്. പാക്കിസ്ഥാന്റെ ഈ നീക്കം ഇന്ത്യ ആശങ്കയോടെയാണു കാണുന്നത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കാന്‍ സേനയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി.
Comments
Story first published: Saturday, May 19, 2012, 15:10 [IST]