രാജപക്സെ വീണ്ടും അധികാരത്തിലേക്ക്

30 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ രാജപക്സെ 18,45,500 വോട്ടുകള്‍ നേടി. മുഖ്യ എതിരാളിയും മുന്‍ കരസേന മേധാവിയുമായ ശരത് ഫോന്സകയ്ക്ക് 11,69,292 വോട്ടുകളും ലഭിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണമായും എണ്ണിക്കഴിഞ്ഞു. തപാല്‍ വോട്ടുകളിലെ 70 ശതമാനം വോട്ടുകള്‍ രജപകസെയ്ക്ക് ലഭിച്ചു. 30 ശതമാനം വോട്ടുകളാണ് എതിരാളി ശരത് ഫൊന്‍സേക്കയ്ക്ക് ലഭിച്ചത്. ദക്ഷിണ, മധ്യ ശ്രീലങ്കയാണ് രാജപക്സെ പ്രധാനമായും തുണച്ചത്. അതേസമയം തമിഴ് സംസാരിക്കുന്നവര്‍ക്ക് മേധാവിത്വമുള്ള വടക്ക് കിഴക്കന്‍ മേഖലകളില്‍ രാജപക്സെക്ക് കാര്യമായ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലധികം പേരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വിജയിക്കും. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ശരത് ഫോന്‍സേക തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് നിയമ വിരുദ്ധമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.
ഇരുപതോളം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയും മുന്‍ സൈനിക മേധാവി ശരത്ത് ഫൊന്‍സേകയും തമ്മിലാണ് പ്രധാന മത്സരം.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications