നിത്യാനന്ദയെ കുടുക്കിയത് ശിഷ്യന്

2006 മുതല്‍ ബാംഗ്ലൂരിലെ ബിദാദിയിലുള്ള നിത്യാനന്ദ ജ്ഞാനപീഠം ആശ്രമത്തില്‍ ശിഷ്യനായി കഴിഞ്ഞിരുന്ന നിത്യ ധര്‍മ്മാനനന്ദ എന്ന കെ. ലെനിന് ആണ് വെള്ളിയാഴ്ച രാത്രിയോടെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി സി.ഡി കൈമാറിയത്.
താന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് രണ്ടര മണിക്കൂര്‍ നീണ്ട സി.ഡി പോലീസിന് കൈമാറുന്നതെന്നും അയാള്‍ അറിയിച്ചതായി കമ്മീഷണര്‍ ടി. രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാംഗ്ലൂര്‍ ആശ്രമം കേന്ദ്രീകരിച്ച് മൂന്ന് കൊലപാതകങ്ങള്‍, ഒരു കൊലപാതകശ്രമം, നിര്‍ബന്ധിത സ്വവര്‍ഗരതി തുടങ്ങിയ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ലെനിന്റെ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞമാസം നിത്യാനന്ദ സ്വാമി സേലത്തുവെച്ച് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ലെനിന് പരാതിയില്‍ പറഞ്ഞു. ചെന്നൈയില്‍ കഴിയുന്ന ലെനിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ബാംഗ്ലൂര്‍ ആശ്രമത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലെനിന് പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗികപീഡനം, സ്വവര്‍ഗരതി, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവങ്ങളെല്ലാം നടന്നത് ബാംഗ്ലൂര്‍ ആശ്രമത്തില്‍ വെച്ചായതിനാല്‍ കേസന്വേഷണം കര്‍ണാടക പോലീസിന് കൈമാറുമെന്നും കമ്മീഷണര്‍ പറഞ്ഞു. ലെനിന് കൈമാറിയ സിഡി യും പരാതിയിലെ വിവരങ്ങളും കര്‍ണാടക പോലീസിന് കൈമാറാനായി സിസിബി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശങ്കര്‍ തിങ്കളാഴ്ച ബാംഗ്ലൂരിലേക്കു പോകും.
2004ലാണ് ലെനിന് നിത്യാനന്ദസ്വാമിയുടെ ഭക്തനായത്. 2006ല്‍ സ്വാമിയുടെ ശിഷ്യനായശേഷം ആശ്രമത്തില്‍ അന്തേവാസിയായി.
ആശ്രമത്തില്‍ വരുന്ന സ്ത്രീകളായ ഭക്തരോട് നിത്യാനന്ദ, താന്‍ ശ്രീകൃഷ്ണന്റെ അവതാരമാണെന്നാണ് അവകാശപ്പെട്ടിരുന്നതത്രേ. സുന്ദരികളായ സ്ത്രീകളെ ലൈംഗികാവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. ഇത്തരം നടപടികളെ ചോദ്യംചെയ്ത ആശ്രമവാസികളെ അവിടെനിന്ന് വിരട്ടിയോടിക്കുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്രനടി രഞ്ജിത നിത്യാനന്ദയുടെ അടുത്ത ഭക്തയാണ്. ഇടയ്ക്കിടെ ആശ്രമത്തില്‍ വരികയും നിത്യാനന്ദയുമായി അടുത്തിടപഴകാറുമുണ്ട്. 2009 ഡിസംബറില്‍ രണ്ടുപേരും ചേര്‍ന്ന രംഗങ്ങള്‍, അവരറിയാതെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയതായി ലെനിന് പരാതിയില്‍ പറയുന്നു.ലെനിന് പോലീസില്‍ നല്കിയ സി.ഡി യിലെ നടി രഞ്ജിത തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനും മുഖം രക്ഷിക്കാനുമായി ബാംഗ്ലൂരിലെ ബിദാദിയിലെ ആശ്രമം അധികൃതര്‍ തിങ്കളാഴ്ച ഉച്ചയോടെ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications