കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനെ ആശുപത്രിയില്‍ കാണാനെത്തിയയാള്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

TJ Joseph
കൊച്ചി: അക്രമികള്‍ കൈപ്പത്തി വെട്ടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കോളേജ് അധ്യാപകന്‍ ടിജെ ജോസഫിനോട് ക്ഷമ പറയാനെന്ന വ്യാജേന എത്തിയ യുവാവ് പോലീസ് പിടിയില്‍.

മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും യുവാവിന്റെ ആശുപത്രി സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയില്‍ കഴിയുന്ന ടി.ജെ. ജോസഫിനോട് ക്ഷമ ചോദിക്കാനെന്ന പേരില്‍ എത്തിയ ഗുരുവായൂര്‍ സ്വദേശി അനീഷ് മുഹമ്മദാണ് (23) പിടിയിലായത്.

ഇയാളില്‍ നിന്ന് രണ്ട് സിംകാര്‍ഡുകളും 3000 രൂപയും പോലീസ് കണ്ടെടുത്തു. അനീഷിന്റെ ഒപ്പം രണ്ട് മറ്റ് രണ്ടു യുവാക്കളുമുണ്ടായിരുന്നു. ഇവര്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്ത അനീഷിനെ കേസന്വേഷിക്കുന്ന മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തിന് കൈമാറി.

വ്യാഴാഴ്ച വൈകീട്ട് 3.45ഓടെയാണ് അനീഷും കൂട്ടാളികളും ബൈക്കില്‍ സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിലെത്തിയത്. അധ്യാപകനോട് ക്ഷമ ചോദിക്കാന്‍ വന്നതാണെന്നാണ് ഇവര്‍ പറഞ്ഞത്.

അധ്യാപകനെ കാണണമെന്നും അദ്ദേഹത്തോട് മാപ്പു പറയണമെന്നും ആശുപത്രിമുറ്റത്ത് നിന്ന ഒരു കന്യാസ്ത്രീയോടാണ് അനീഷ് പറഞ്ഞത്. കന്യാസ്ത്രീ ജോസഫിന്റെ സഹോദരിയാണെന്നാണ് കരുതിയാണത്രേ അവരോട് കാര്യം പറഞ്ഞത്

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റെരാളുടെ ബന്ധുവായിരുന്നു അവര്‍. അധ്യാപകന്‍ കിടക്കുന്ന മുറിയുടെ നമ്പറും യുവാക്കള്‍ കൃത്യമായി പറഞ്ഞതോടെ പന്തികേട് തോന്നിയ കന്യാസ്ത്രീ തനിക്ക് പരിചയമുള്ള ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ച് കാര്യം പറയുകയായിരുന്നു.

ഇതിനിടെ കൂടെയുണ്ടായിരുന്നവര്‍ മുങ്ങി. അനീഷ് റിസപ്ഷനിലെ കസേരയില്‍ പോയി ഇരുന്നു. അവിടെയിരുന്ന് മയങ്ങിപ്പോയി. നോര്‍ത്ത് സ്‌റ്റേഷനിലെ എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ബൈക്ക് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പാര്‍ക്ക്‌ചെയ്ത ശേഷമാണ് യുവാക്കള്‍ ആശുപത്രിയിലെത്തിയത്. ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X