Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഹാലി സ്റ്റേഡിയത്തിന് ചുറ്റും മിസൈലുകള്‍

Mohali Cricket Stadium
ചണ്ഡീഗഢ്: ക്രിക്കറ്റ് മത്സരമെന്നതിനപ്പുറത്തേക്ക് വളര്‍ന്ന ഇന്ത്യ-പാക് സെമി പോരാട്ടവേദിയായ മൊഹാലി കനത്ത സുരക്ഷാവലയത്തില്‍. ഈച്ച കടക്കാന്‍ പഴുതില്ലാത്ത സുരക്ഷാവലയം സ്റ്റേഡിയത്തില്‍ ഒരുക്കാനാണ് സുരക്ഷാസേന ശ്രമിയ്ക്കുന്നത്. ഇരുരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും വ്യവസായപ്രമുഖരുമടക്കം ഒട്ടേറെ വിവിഐപികള്‍ എത്തുന്ന സ്റ്റേഡിയത്തിലെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അധികൃതര്‍ തയ്യാറല്ല.

വിമാനവേധ മിസൈലുകളും യന്ത്രവല്‍കൃത (റോബോട്ടിക്) ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകാശമാര്‍ഗമുള്ള തീവ്രവാദ ആക്രമണം പ്രതിരോധിക്കാനാണ് വിമാനവേധ മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്. കളി നടക്കുന്ന മൊഹാലി സ്റ്റേഡിയത്തിന് ചുറ്റും മിസൈലുകള്‍ വിന്യസിച്ചുകഴിഞ്ഞു. സൈന്യത്തിന്റെ പശ്ചിമ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് മിസൈല്‍ വിന്യസിച്ചിരിക്കുന്നത്. ഇതിന്റെ പൂര്‍ണനിയന്ത്രണം സൈന്യത്തിനായിരിക്കും.

ഉഗ്രസ്‌ഫോടക വസ്തുക്കള്‍ കണ്‌ടെത്താന്‍ ശേഷിയുള്ള ബ്രട്ടീഷ് നിര്‍മിത യന്ത്രവല്‍കൃത സംവിധാനമാണ് സുരക്ഷയുടെ മറ്റൊരു പ്രത്യേകത. ചെറുവാഹനങ്ങളുടെ മോഡലിലുള്ളതാണ് റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സംവിധാനം.

മത്സരം കാണാനായി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും അമ്പത് പ്രതിനിധികളും നാളെ രാവിലെ മൊഹാലിയിലെത്തും. അയ്യായിരത്തോളം പാക് ക്രിക്കറ്റ് പ്രേമികള്‍ക്കും ഇന്ത്യ വിസ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം സോണിയാഗാന്ധിയും മത്സരം കാണാനെത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+