കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല എസ്എംഎസ്: ബിജി മോള്‍ക്ക് വാറന്റ്

  • By Ajith Babu
Google Oneindia Malayalam News

തൊടുപുഴ: സാക്ഷികള്‍ ഹാജരാകാതിരുന്നതിനാല്‍ മന്ത്രി പിജെ ജോസഫിനെതിരെ യുവതി കോടതിയില്‍ നല്‍കിയ എസ്എംഎസ് വിവാദ ഹര്‍ജി ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി. ഒന്നാം സാക്ഷി ജയ്‌മോനും രണ്ടാം സാക്ഷി പീരുമേട് എംഎല്‍എ ബിജിമോള്‍ക്കും അറസ്റ്റ് വാറന്റ് അയക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോഴും വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ബി.എസ്.എന്‍.എല്‍ സോണല്‍ മാനേജര്‍ക്ക് വീണ്ടും സമന്‍സ് അയക്കും. സംഭവം സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചെന്ന പേരില്‍, വാദിഭാഗത്തിന്റെ ആവശ്യപ്രകാരം എം.എല്‍.എയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. വാദിഭാഗം അഭിഭാഷകര്‍ മുഖേന നല്‍കിയ അപേക്ഷ പരിഗണിച്ച കോടതി , െ്രെകം വാരിക പത്രാധിപര്‍ ടി.പി. നന്ദകുമാറിനെ കേസില്‍ അഞ്ചാം സാക്ഷിയായി ഉള്‍പ്പെടുത്തി.

ജോസഫ് തന്റെ ഫോണിലേക്ക് എസ്.എം.എസ് അയച്ചെന്നും അശ്ലീല ചുവയില്‍ സംസാരിച്ചെന്നും പരാതി നല്‍കിയ യുവതി കോടതിയില്‍ ശനിയാഴ്ചയും ഹാജരായി. െ്രെകം വാരിക ജീവനക്കാരനായ ജയ്‌മോന്റെ ഭാര്യ എന്ന നിലയിലായിരുന്നു യുവതി മെയ് 21ന് കോടതിയെ സമീപിച്ചത്. പിന്നീട് പരാതിക്കാരി ജയ്‌മോനെതിരെ പീഡനക്കേസ് നല്‍കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X