Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപ്രസംഗം, വാര്‍ത്ത പച്ചക്കള്ളം: പോലിസ്

തിരുവനന്തപുരം: പള്ളിയിലെ മതപ്രസംഗങ്ങള്‍ നിരീക്ഷിക്കുന്നതിന് പോലിസുകാരെ അയയ്ക്കുന്നുവെന്ന പത്രവാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേരളപോലിസ്. പ്രസ്താവനയുടെ വിശദമായ രൂപം.

സംസ്ഥാനത്തെ മുസ്ളീം പള്ളികളില്‍ നടക്കുന്ന മതപ്രസംഗങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിന് മുസ്ളീം പോലീസുകാരെ അയക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ഫെബ്രുവരി ആറാം തീയതി വന്ന പത്രവാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും പൂര്‍ണ്ണമായും അവാസ്തവുമാണ്. കേരളാ പോലീസോ കേന്ദ്ര പോലീസ് വിഭാഗങ്ങളോ അത്തരം ഒരു നിര്‍ദ്ദേശം നല്‍കുകകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്നതുപോലെയുള്ള യാതൊരു പ്രവര്‍ത്തനത്തിലും പോലീസോ രഹസ്യാന്വേഷണ വിഭാഗമോ ഏര്‍പ്പെടുന്നില്ല. വിവരശേഖരണം നടത്തുന്നതിന് പോലീസിനും രഹസ്യാന്വേഷണവിഭാഗത്തിനും നിയതവും നിയമപരവുമായ രീതികളുമുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗത്തെപ്പറ്റിയോ അവരുടെ ആരാധനയെപ്പറ്റിയോ വിശ്വാസത്തെപ്പറ്റിയോ മതബോധനത്തെ സംബന്ധിച്ചോ അത്തരത്തിലുള്ള പ്രവര്‍ത്തനത്തെപ്പറ്റിയോ പോലീസ് അന്വേഷിക്കുന്നില്ല. അതേ സമയം മതതീവ്രവാദസംഘടനകളെയും ഇടതുപക്ഷ തീവ്രവാദസംഘടനകളെയും നിരോധിക്കപ്പെട്ട സംഘടനകളെയും അവരുടെ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുണ്ട്. അത് രാജ്യതാല്‍പര്യത്തിന് ആവശ്യമായ നിയമപരമായ കര്‍ത്തവ്യമാണ്.

പോലീസില്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു മതപ്രാര്‍ത്ഥനയിലും സംബന്ധിക്കുന്നതില്‍ വിലക്കില്ല. മുസ്ളീം പോലീസ് ഉദ്യോഗസ്ഥരെ പള്ളികളില്‍ നിരീക്ഷണത്തിനായി പ്രത്യേക അലവന്‍സ് കൊടുത്ത് നിയോഗിക്കുന്നു എന്നുള്ള വാര്‍ത്ത മുസ്ളീം മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കുന്നതാണ്. ആ വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. തികച്ചും അവാസ്തവമായ ഇത്തരം വാര്‍ത്തകള്‍ മുസ്ളീം സമുദായത്തിലെ സാധാരണക്കാര്‍ക്കിടയില്‍ അരക്ഷിതത്വ ബോധമുളവാക്കാനും മുസ്ളീം മതവിശ്വാസികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനോവീര്യം നഷ്ടപ്പെടുത്തുവാനും സഹോദര സമുദായങ്ങളുടെ ഇടയില്‍ സ്പര്‍ദ്ധ ജനിപ്പിക്കുന്നതിനും കാരണമാകാവുന്നതാണ്.

ഇത്തരം വാര്‍ത്ത സംസ്ഥാനത്തെ സ്വച്ഛമായ സാമുദായിക സൗഹാര്‍ദ്ദത്തിന് എതിരായി വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനും കാരണമാകും. പത്ര ഉടമസ്ഥരും എഡിറ്റോറിയല്‍ അധികാരികളും ഇത്തരം അവാസ്തവമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ചു വരുത്തും. കേരളാ പോലീസിന്റെ മതേതര പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താതിരിക്കാനും കലുഷിതമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാതിരിക്കാനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+