Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ വിചാരണ ഉടന്‍ തുടങ്ങാനാവില്ലെന്ന്

Lavalin
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ വിചാരണ ഉടന്‍ തുടങ്ങണമെന്ന കേസിലെ പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് ഡിസംബര്‍ 17ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ പിണറായി നല്‍കിയ ഹര്‍ജിയില്‍ സീനയര്‍ പ്രോസിക്യൂട്ടറുടെ മറുവാദം കൂടി പരിണഗണിച്ചാണ് വിധിപറയുന്നത് മാറ്റാന്‍ കോടതി തീരുമാനിച്ചത്.

പിണറായിയുടെ ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്നും മുന്‍ഗണനാക്രമം അനുസരിച്ച് മാത്രമെ കേസ് പരിഗണിക്കാനാകൂ എന്നും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ വിചാരണ ഉടന്‍ തുടങ്ങണമെന്ന് അവകാശപ്പെടാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. പിണറായി വിചാരണയ്ക്കായി ഒരു തവണ മാത്രമാണ് കോടതിയില്‍ ഹാജരായത്. പ്രതികള്‍ എത്ര ഉന്നതരായാലും കോടതിക്ക് സമന്മാരാണെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് ലാവലിന്‍ കമ്പനി പ്രതിനിധിയെ വിട്ട് കിട്ടാന്‍ കനേഡിയന്‍ സര്‍ക്കാര്‍ക്കാറിന് സമര്‍പ്പിച്ച വാറന്റ് മടങ്ങിയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യുട്ടറോട് കോടതി ആവശ്യപ്പെട്ടു. ലാവലിന്‍ കമ്പനിയുടെ പ്രതിനിധികള്‍ ഒളിവിലാണെന്നു പറയാന്‍ കഴിയില്ല.വിചാരണവേളയില്‍ എല്ലാ പ്രതികളുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+