ദില്ലി പീഡനം: പെണ്‍കുട്ടിയും കുറ്റക്കാരി-ആള്‍ദൈവം
ദില്ലി: ബസ്സിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്ന് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു ആശ്രം ബാപ്പുവിന്റെ പ്രസ്താവന വിവാദമായി.
ആറു പ്രതികള്‍ മാത്രമല്ല, പെണ്‍കുട്ടിയും കുറ്റക്കാരിയാണ്. പ്രതികളെ സഹോദരന്മാരെ എന്നു വിളിച്ച് അവള്‍ക്ക് അവരോട് അപേക്ഷിക്കാമായിരുന്നു. അതുകൊണ്ട് അവള്‍ക്ക് അന്തസ്സും ജീവിതവും സംരക്ഷിക്കാമായിരുന്നു. ഒരു കൈ മാത്രം അടിച്ചാല്‍ ഒച്ചയുണ്ടാവില്ലെന്നും ആശ്രം ബാപ്പു പറഞ്ഞു.

ദില്ലി പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമൊട്ടാകെ രോഷവും വേദനയും നിറയുമ്പോഴാണ പ്രകോപനപരമായ പ്രസ്താവനയുമായി ആള്‍ദൈവം
രംഗത്തെത്തിയത്. മദ്യപരായ ആറു പേര് ആക്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഈശ്വരനാമം ചൊല്ലി അക്രമികളിലൊരാളുടെ കൈപിടിച്ച് ''എന്നെ നിങ്ങളുടെ സഹോദരിയായി കാണണം'' എന്നും മറ്റു രണ്ടുപേരോട്, ''സഹോദരാ, ഞാന്‍ നിസഹായയാണ്. നിങ്ങള്‍ എന്റെ സഹോദരനാണ്, എന്റെ ആത്മീയ സഹോദരന്'' എന്നു പറയണം എന്നായിരുന്നു ആശാറാമിന്റെ വാദം. സരസ്വതിയുടെയോ ഗുരു ദീക്ഷയുടെയോ മന്ത്രം ചൊല്ലിയിരുന്നെങ്കില്‍ അവള് ആ ബസില്‍ കയറുമായിരുന്നില്ലെന്നും ആള്‍ദൈവം പറഞ്ഞു.
പ്രതികള്‍ക്കു വധശിക്ഷ നല്കുന്നതിനോടു യോജിക്കുന്നില്ലെന്നും ആശ്രം ബാപ്പു പറഞ്ഞു. സ്ത്രീധന പീഡന നിരോധന നിയമം പോലെ ഇതും ദുരുപയോഗം ചെയ്യപ്പെടാമെന്ന് ബാപ്പുവിന്റെ വാദം. മതാചാര്യനെന്ന നിലയില്‍ ജനങ്ങള്‍ ബഹുമാനിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായതു ഖേദകരമെന്ന് ബിജെപിയുടെ പ്രതികരണം.
അസ്വാസ്ഥ്യവും വേദനയുമുണ്ടാക്കുന്നു ബാപ്പുവിന്റെ വാക്കുകള്‍. രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ച കുറ്റകൃത്യത്തെക്കുറിച്ച് ഇത്ര ലാഘവത്തോടെ പ്രതികരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
അതേസമയം മതനേതാക്കള്‍ ആലോചിച്ചുവേണം വാക്കുകള്‍ പ്രയോഗിക്കാനെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി പറഞ്ഞു. സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതു നിര്‍ഭാഗ്യകരമാണ്. ദില്ലി സംഭവത്തിനു ശേഷം പലകോണുകളില്‍ നിന്നായി വിചിത്ര പ്രസ്താവനകളും പരാമര്‍ശങ്ങളുമുണ്ടായി. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ബാപ്പു തെറ്റു തിരുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ ആവശ്യപ്പെട്ടു.
എന്നാല്‍, ബാപ്പുന്റെ വാക്കുകള്‍ തെറ്റായി വ്യഖ്യാനിച്ചതാമെന്ന് സഹായി നീലം ദുബെയുടെ വാദം. മന്ത്രങ്ങളുടെയും ദൈവത്തിന്റെയും ശക്തിയെക്കുറിച്ചും അതുപയോഗിച്ച് രക്ഷപെടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നുവത്രെ ബാപ്പു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications