കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണിമ എവറസ്റ്റ് കീഴടക്കിയത് കൃത്രിമ കാലുകളുമായി

  • By Aswathi
Google Oneindia Malayalam News

Everest
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിലേക്കിത് പെണ്‍ കരുത്തിന്റെ പ്രവാഹ കാലം. ഇത്തവണ അരുണിമ സിന്‍ഹ എന്ന ഉത്തരപ്രദേശുകാരി എവറസ്റ്റില്‍ ത്രിവര്‍ണ പതാക നാട്ടുമ്പോള്‍ അതിന് അഭിമാനത്തിന്റെ മറ്റൊരു മുഖമുണ്ട്. രണ്ടു വര്‍ഷം മുമ്പ് ട്രെയിനില്‍ നിന്ന് വീണ് വലതുകാല്‍ നഷ്ടപ്പെട്ട അരുണിമ കൃത്രിമ കാലുകളുടെ സഹായത്തോടെയാണ് എവറസ്റ്റിന്റെ ഉയരങ്ങളിലെത്തിയത്.

ഇരുപത്തിയാറുകാരിയായ അരുണിമ ചൊവ്വാഴ്ച്ച രാവിലെ 10.55 നാണ് എവറസ്റ്റില്‍ ത്രിവര്‍ണ പതാകയുയര്‍ത്തി അവിസ്മരണീയ നേട്ടം കൈവരിച്ചത്. 52 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കൊടുമുടി കയറ്റത്തിന്റെ ആരംഭം കാഠ്മണ്ഡുവില്‍ നിന്നായിരുന്നു. ടാറ്റ സ്റ്റീല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ബച്ചേന്ദ്രി പാല്‍ ആണ് അരുണിമയെ പര്‍വതാരോഹണം പരിശീലിപ്പിച്ചത്.

കൊടുമുടി കീഴടക്കാന്‍ അരുണിമയെ സഹായിച്ചത് അവളുടെ നിശ്ചയദാര്‍ഡ്യം ഒന്നു മാത്രമാണെന്ന് പരിശീലകന്‍ ബച്ചേന്ദ്രി പറയുന്നു. മുന്‍ ദേശീയ വോളിബോള്‍ കളിക്കാരി കൂടിയാണ് അരുണിമ.

കഴിഞ്ഞ ദിവസം ഉത്തരഖണ്ഡിലെ ഇരട്ട സഹോദരിമാരായ താഷി മാലിക്കും നുങ്ഷി മാലിക്കും എവറസ്റ്റ് കീഴടക്കി ചരിത്രം രചിച്ചിരിന്നു. ഇവര്‍ക്കൊപ്പം എവറസ്റ്റ് കീഴടക്കിയ സാമിന ബെഗ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാക് വനിതയായിരുന്നു. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന പേരോടെ മൊഹരിക് എന്ന സൗദിക്കാരിയും എവറസ്റ്റില്‍ ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമാണ്.

English summary
Girl, who lost leg fighting crooks, becomes 1st Indian amputee to climb Mount Everest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X