അപകട ജില്ല;പൂക്കിപ്പറമ്പ് മുതല്‍ തേലെക്കാട് വരെ
മലപ്പുറം: വലിയ അപകടങ്ങള്‍ പിന്തുടര്ന്നുവരുന്ന ഒരു ജില്ലയായി മാറിയിരിക്കുയാണ് മലപ്പുറം. കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടം മുതല്‍ ഇപ്പോള്‍ 14 പേരുടെ ജീവനെടുത്ത തേലെക്കാട് വരെ ഉദാഹരണങ്ങള്‍. 12 വര്‍ഷത്തിനിടെ ജില്ലിയില്‍ ഉണ്ടായത് 6 വലിയ അപകടങ്ങളാണ്. ഇവയില്‍ മാത്രം പൊലിഞ്ഞുപോയത് 74 ജീവനുകള്‍.
2001 മാര്‍ച്ച് 11 നാണ് കേരളത്തെ മുഴുവന്‍ നടുക്കിയ പൂക്കിപ്പറമ്പ് ദുരന്തം സംഭവിച്ചത്. അമിത വേഗത്തില്‍ വന്ന ബസ് കാറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. ബസിന്റെ ഷാഫ്റ്റ് ഒടിഞ്ഞ് ഡീസല്‍ ടാങ്കില്‍ കുത്തിക്കയറി. ഷാഫ്റ്റ് റോഡില്‍ ഉരഞ്ഞ് ഉണ്ടായ തീപ്പൊരി മൂലം ഡീസലിന് തീ പിടിച്ചു. പിന്നെ ബസ് നിന്ന് കത്തുന്ന കാഴ്ചയായിരുന്നു. ബസിലെ 41 യാത്രക്കാരുടേയും ജീവനെടുത്തിന് ശേഷമാണ് ആ തീ അണഞ്ഞത്. ഗുരുവായൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്.

2008 ല്‍ ആണ് പിന്നീട് വലിയ അപകടം ഉണ്ടായത്. രണ്ട് ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ച് ജീവനുകളാണ് അന്ന് പൊലിഞ്ഞത്. ദേശീയ പാതയില്‍ കൂരിയാടിനും കുളപ്പുറത്തിനും ഇടില്വച്ചായിരുന്നു അപകടം. കാരണം ബസ്സുകളുടെ മരണപ്പാച്ചില്‍ തന്നെ.പിന്നീട് 2012 ല്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് ചെറുപ്പക്കാര്‍ മരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലായിരുന്നു ഈ അപകടം.
പക്ഷേ 2013 ആണ് മലപ്പുറത്തെ അപകടങ്ങളുടെ വര്‍ഷം എന്ന് പറയേണ്ടി വരും. വെറും ഒമ്പത് മാസം കണ്ട് ജില്ല നേരിട്ടത് വലിയ മൂന്ന് അപകടങ്ങള്‍. അതില്‍ മാത്രം പൊലിഞഅഞത് 24 ജീവനുകള്‍.
2013 മെയ് 21 ന് കാറും ലോറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ദേശീയ പാതയില്‍ ചേളാരിക്കും പടിക്കലിനും ഇടയിലായിരുന്നു ഈ അപകടം.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താനൂരിലെത്തി അടുത്ത അപകടം. ഓട്ടോയില്‍ ബസ് ഇടിച്ച് ഇവിടെ മരിച്ചത് എട്ട് പേരായിരുന്നു. 2013 ആഗസ്റ്റ് 30 നായിരുന്നു ഈ അപകടം. ഒരു കുടുംബത്തിലെ ഏഴ് പേരാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത്. ബസിന്റെ അമിത വേഗം തന്നെയായിരുന്നു ഈ അപടത്തിന്റേയും കാരണം. രോഷാകുലരായ നാട്ടുകാര്‍ ബസിന് തീയിടുകയും ചെയ്തു.
ഈ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പാണ് ഇപ്പോള്‍ 2013 സെപ്റ്റംബര്‍ 6 ന് തേലെക്കാട്ട് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. പൂക്കിപ്പറമ്പിന് ശേഷം ജില്ലയില്‍ നടന്ന ഏറ്റവും വലിയ അപകടം. 11 സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
അശ്രദ്ധയും അമിത വേഗവുമാണ് മിക്ക അപകടങ്ങള്‍ക്കും വഴിവച്ചത്. നിയമം ലംഘിച്ച് വാഹനങ്ങളില്‍ കൂടുതല്‍ പേര് യാത്രചെയ്തത് പലയിടത്തും അപകടങ്ങളുടെ ആഘാതം കൂട്ടി. വലിയ അപകടങ്ങള്‍ വാര്‍ത്തയും ചര്‍ച്ചയും ഒക്കെ ആകുന്നുണ്ട്. പക്ഷേ ആരും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ അപകടമരണങ്ങളും മലപ്പുറത്ത് കൂടുതലാണ്. ബൈക്ക് അപകടങ്ങളാണ് ഏറെയും. മൂന്ന് പേര് ഇല്ലാതെ മലപ്പുറത്തെ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ആകില്ലെന്ന് പോലും കളിയാക്കി പറയാറുണ്ട്. ഹെല്‍മറ്റ് പലപ്പോഴും റിയര്‍വ്യൂ മിററിന് അലങ്കാരമായി തൂക്കിയിട്ടിരിക്കുകയാകും. പുതു തലമുറ ബൈക്കുകളില്‍ ചീറിപ്പായുന്നവര്‍ക്ക് പലപ്പോഴും റോഡ് നിയമങ്ങളും ബാധകമാകാറില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications