'വിപ്രോ'യില്‍ ജോലി, ആഡംബര ജീവിതം, ഗ്രൂപ്പുണ്ടാക്കി പാട്ട് മത്സരം.. അതിസമര്‍ത്ഥരായ ദമ്പതികള്‍ പിടിയില്‍
കാസര്‍കോട്: തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം ആനയറ സ്വദേശി എസ്. ശരണ്യയും ഭര്‍ത്താവ് പാലക്കാട് സ്വദേശി മനുവും ആണ് തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയത്. ശരണ്യയുടെ രണ്ടാം ഭര്‍ത്താവ് ആണ് മനു. വിപ്രോയില്‍ മാനേജര്‍ ആണ് എന്ന് പറഞ്ഞായിരുന്നു ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെടുത്തത്.
വിപ്രോയില്‍ ജോലി എന്ന് മോഹിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഇവരുടെ തട്ടിപ്പില്‍ വീഴുകയും ചെയ്തു. തട്ടിപ്പ് നടത്തിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു ശരണ്യയും മനുവും. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇവര്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തത്. അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചെറുവത്തൂര്‍ തിമിരി സ്വദേശിയായ സ്ത്രീയുമായി ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ചു.

പിന്നീട് സമാനമായി നിരവധി പേര് ചേര്‍ത്ത് ഗ്രൂപ്പ് ഉണ്ടാക്കുകയും അതുവഴി പാട്ട് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് പലരുടേയും വിശ്വാസം പിടിച്ച് പറ്റാന്‍ ഇവര്‍ക്കായത്. പിന്നീട് ചെറുവത്തൂര്‍ തിമിരി സ്വദേശിയുടെ മകന് ജോലി വാഗ്ദാനം ചെയ്തു. അതില്‍ വീണ തിമിരി സ്വദേശി പലപ്പോഴായി ദമ്പതികള്‍ക്ക് നാല് ലക്ഷം രൂപയാണ് അയച്ച് കൊടുത്തത്. എന്നാല്‍ പണം കൊടുത്തിട്ടും ഇന്റര്‍വ്യൂവിന് പോലും വിളിച്ചില്ല.
ഇതോടെ ഇവര്‍ കാര്യമന്വേഷിച്ച് വിളിക്കാനും വഴക്കുണ്ടാക്കാനും തുടങ്ങി. പിന്നാലെ പൊലീസില്‍ പരാതി നല്കി. ചീമേനി എസ് ഐ കെ അജിത സെപ്തംബര്‍ 10 ന് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു, അപ്പോഴാണ് ഇവര്‍ അഭിഷേക് അല്ല ശരണ്യയും മനുവും ആണെന്ന് മനസിലാക്കുന്നത്. എന്നാല്‍ ജാമ്യം കിട്ടുന്ന കേസായതിനാല്‍ പിന്നീട് ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് നല്കി അന്ന് ഇവരെ വിട്ടയച്ചു.
എന്നാല്‍ പിന്നീട് ഇവര്‍ സ്ഥലം വിടുകയായിരുന്നു. എറണാകുളം മൂഴിക്കുളം എന്ന സ്ഥലത്ത് താമസിച്ചിരുന്ന ശരണ്യയും മനുവും ശരണ്യയുടെ അച്ഛനും അമ്മയും സഹോദരനും മൂന്ന് മക്കളും കൂടി നാട് വിടുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ ഇവര്‍ സ്കൂളിലെ കുട്ടികളുടെ പഠനംം നിര്‍ത്തി മുങ്ങുകയായിരുന്നു. ശരണ്യയുടെ ഒരു കുട്ടിക്ക് ഓട്ടിസം ഉണ്ട്.
എന്നാല്‍ ഈ കുട്ടിയുടെ പേരിലും പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദമ്പതികള്‍ ആലുവ വെസ്റ്റ് പൊലീസ് പരിധിയില്‍ ഉണ്ടെന്ന് അറിഞ്ഞ് ചീമേനി പൊലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. ചെന്നൈയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അവിടെ നിന്നും മുങ്ങിയത്. പിന്നീട്. മൊബൈല്‍ ഫോണിലെ കോള്‍ ഹിസ്റ്ററിയും മറ്റു പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ആലപ്പുഴയില്‍ നിന്ന് കുടുക്കിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications