ആരിഫിന്‍റെ കൈയ്യില്‍ 40,000; ഷാനിമോളുടെ കൈയ്യില്‍ 4.30 ലക്ഷം;ഇരുവരും പത്രിക സമര്‍പ്പിച്ചു
ആലപ്പുഴ: എഎം ആരിഫിന്റെ കൈവശം 40,000 രൂപ; ഷാനിമോൾ ഉസ്മാന്‍റെ കൈവശം 4.30 ലക്ഷം രൂപയും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനും അടക്കം 4 പേരാണ് ഇന്നലെ ജില്ലാ തെരഞ്ഞെടുപ്പ് വരാണാധികാരിയായ കലക്ടര്‍ എസ് സുഹാസിന് പത്രിക സമര്‍പ്പിച്ചത്. എഎം ആരിഫിന്‍റെ ഭാര്യ ഷെഹനാസ് ബീഗത്തിന്റെ കൈവശം 18,000 രൂപയും മകന്റെ കൈവശം 1000 രൂപയും മകളുടെ കൈവശം 500 രൂപയുമുണ്ട്. ആരിഫിനു വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 99,975 രൂപ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 27,82,075 രൂപയും അക്കൗണ്ടിലുണ്ട്. ആരിഫിനു മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിൽ 2000 രൂപയുടെയും കായംകുളം സഹകരണ സ്പിന്നിങ് മില്ലിൽ 1000 രൂപയുടെയും ഓഹരിയുണ്ട്.
ആരിഫിന്റെയും
ഭാര്യയുടെയും
ഉടമസ്ഥതയിൽ
ഓരോ
കാറും
മകനു
സ്കൂട്ടറുമുണ്ട്.
ഭാര്യയ്ക്കും
മകൾക്കും
കൂടി
148
ഗ്രാം
സ്വർണമുണ്ട്.
ആരിഫിന്
ആകെ
17,92,975
രൂപയുടെയും
ഭാര്യയ്ക്കു
43,23,432
രൂപയുടെയും
മക്കൾക്ക്
1,52,499
രൂപയുടെയും
ജംഗമസ്വത്ത്
ഉണ്ട്.
സ്വന്തമായി
വാങ്ങിയ
വീടും
അവിടെ
നിർമിച്ച
വീടും
ചേർത്ത്
ഇപ്പോൾ
45
ലക്ഷം
രൂപ
വിലമതിക്കുന്ന
ഭൂസ്വത്ത്
ആണുള്ളത്.
ആരിഫിന്
2,11,700
രൂപയും
ഭാര്യയ്ക്കു
20,09,000
രൂപയും
മകന്
ഒരു
ലക്ഷം
രൂപയും
ബാധ്യതയുണ്ട്∙
എൽഡിഎഫ്
സ്ഥാനാർഥി
എ.എം.ആരിഫിന്റെ
പേരിലുള്ളതു
രണ്ടു
കേസുകൾ.
സമരം
നടത്തിയതിന്റെ
പേരിൽ
ആലപ്പുഴ
നോർത്ത്
പൊലീസ്
2002
ലും
സൗത്ത്
പൊലീസ്
2012
ലും
റജിസ്റ്റർ
ചെയ്ത
കേസുകളാണിവ.
ഇതിൽ
2002
ലെ
കേസിൽ
കോടതിയിൽ
കുറ്റപത്രം
സമർപ്പിച്ചിട്ടുണ്ട്.
ഒരു
കേസിലും
ശിക്ഷിക്കപ്പെട്ടിട്ടില്ല.
യുഡിഎഫ്
സ്ഥാനാർഥി
ഷാനിമോൾ
ഉസ്മാന്റെ
പേരിൽ
കേസുകളൊന്നും
നിലവിലില്ല.
ഷാനിമോൾ ഉസ്മാന് 4.30 ലക്ഷം രൂപയും ഭർത്താവ് മുഹമ്മദ് ഉസ്മാന് 4.10 ലക്ഷം രൂപയും മകന് 2100 രൂപയും കൈവശമുണ്ട്. ബാങ്ക് അക്കൗണ്ടിൽ ഷാനിമോളുടെ പേരിൽ 39,024 രൂപയും ഭർത്താവിന്റെ പേരിൽ 6,85,825 രൂപയും മകന്റെ പേരിൽ 2100 രൂപയുമുണ്ട്. ഷാനിമോളുടെ ഉടമസ്ഥതയിൽ 140 ഗ്രാം സ്വർണവും കാറും ഉണ്ട്. ഉസ്മാന്റെ പേരിൽ സ്കൂട്ടറാണുള്ളത്.
കൃഷി ഭൂമി ഇല്ല. ഷാനിമോളുടെയും ഭർത്താവിന്റെയും ഉടമസ്ഥതയിൽ ആകെ 1.5 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. ഷാനിമോൾക്ക് 4 ലക്ഷം രൂപയുടെയും ഭർത്താവിന് 4.25 ലക്ഷം രൂപയുടെയും ബാധ്യതയുണ്ട്. ഷാനിമോളുടെ പേരിൽ ആകെ 18,32,004 രൂപയുടെയും ഭർത്താവിന്റെ പേരിൽ 18,31,839 രൂപയുടെയും ജംഗമ ആസ്തിയാണുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ