സ്കൂള്‍ ഫീസും അഡ്വാന്‍സ്, രക്ഷിതാക്കള്‍ വട്ടം കറങ്ങുന്നു
ബെംഗളൂരു: വര്‍ഷം തോറും ഫീസ് കൂട്ടുന്നതിന് പിന്നാലെ കൂട്ടിയ ഫീസ് അഡ്വാന്‍സായും നല്‍കണം എന്ന് പറഞ്ഞാലോ. അതും എം ബി ബി എസിന്റെയും എഞ്ചിനീയറിംഗിന്റെയും കാര്യമല്ല. ഒന്നിലും രണ്ടിലും എന്തിന് യു കെ ജിയില്‍ വരെ പഠിക്കുന്ന കുട്ടികളുടെ കാര്യമാണ് പറയുന്നത്. ഐ ടി നഗരമായ ബെംഗളൂരുവില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ ഓരോ വര്‍ഷവും ഓരോ ബാങ്ക് ലോണ്‍ എടുക്കേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കള്‍.
സ്കൂള്‍ ഫീസിന്റെ 50 ശതമാനം കാലേക്കൂട്ടി നല്‍കണം എന്നാണ് അധികൃതരുടെ നോട്ടീസ്. മാര്‍ച്ച് 15 നാണ് ഇത് അടക്കേണ്ട അവസാന തീയതി. വെറും രണ്ടാഴ്ചയാണ് ഫീസ് സംഘടിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കിട്ടുന്ന സമയം. കിഴക്കന്‍ ബെംഗളൂരുവിലെ ഒരു സ്കൂളില്‍ അഞ്ച് വയസ്സുകാരിയുടെ സ്കൂള്‍ ഫീസ് ഒരു വര്‍ഷത്തേക്ക് 1.06 ലക്ഷം രൂപയാണ്. ഇതിന്റെ പകുതിയാണ് രണ്ടാഴ്ച കൊണ്ട് അടക്കാന്‍ കുട്ടിയുടെ അച്ഛനെ അറിയിച്ചിരിക്കുന്നത്.

വാര്‍ഷിക ഫീസ് 17000, പാദവാര്‍ഷിക ഫീസ് 19750 തുടങ്ങിയവ അടക്കമാണ് ഇത്. മുഴുവന്‍ തുകയ്ക്കുമുള്ള പോസ്റ്റ് ഡേറ്റഡ് ചെക്ക് മൂന്നെണ്ണം ഒപ്പിട്ട് കൊടുക്കാനും സ്കൂള്‍ അധികൃതര്‍ പറയുന്നു. മാര്‍ച്ച് 15 നാണ് ഇത് കൊടുക്കേണ്ട അവസാന തീയതി. ഇതിന്റെ രസം എന്താണ് എന്ന് വെച്ചാല്‍ ജൂണില്‍ മാത്രമേ സ്കൂള്‍ തുറക്കുകയുള്ളൂ. മൂന്ന് മാസത്തെ ഫീസ് എന്ത് കാര്യത്തിനാണ് തങ്ങള്‍ കൊടുക്കേണ്ടത് എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
നഗരത്തിലെ പ്രധാന സ്കൂളുകളില്‍ എല്‍ കെ ജിയിലേക്ക് ഡെപ്പോസിറ്റ് തുക 40000 ആണ്. ഇത് തിരിച്ചുകിട്ടില്ല. വാര്‍ഷിക ഫീസ് 23000, പാദവാര്‍ഷിക ഫീസ് 19000. ഇത് മുഴുവന്‍ ആദ്യം തന്നെ അടക്കണം. ഇത് കൂടാതെ 23100 രൂപ സ്കൂള്‍ ബസിന്റെ ചാര്‍ജും. ഇതൊന്നും കൂടാതെയാണ് ചോദ്യവും പറച്ചിലും ഒന്നും കൂടാതെ വര്‍ഷം തോറും തോന്നിയ പോലെ സ്കൂള്‍ ഫീസ് കൂട്ടുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications