' വിജെ ചിത്രയുടെ മരണം കൊലപാതകം'; പ്രതിശുത്ര വരനെതിരെ ഗുരുതര ആരോപണവുമായി നടിയുടെ അമ്മ, ആരാണ് ഹേമന്ദ്
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത സീരിയല്‍ നടിയും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യ വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് നസ്രത്ത്പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിങ് കഴിഞ്ഞ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു താരം ഹോട്ടലിലെത്തിയത്. മരിച്ച നിലയില്‍ കാണപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ചിത്രയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ ഹേംമന്ദിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടിയുടെ കുടുംബം ഉയര്‍ത്തുന്നത്.

ഭാവി വരന്‍
ഭാവി വരനായ ഹേമന്ദിനൊപ്പാണ് ഹോട്ടലില്‍ ചിത്ര താമസിച്ചിരുന്നത്. ഓഗസ്റ്റിലാണ് ഇരുവരു തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഷൂട്ട് കഴിഞ്ഞ് തിരികയെത്തിയ ചിത്ര കുളിക്കാനായി മുറിയിലേക്ക് പോയി. ഷൂട്ടിങ് കഴിഞ്ഞ് തിരികെയെത്തിയ ശേഷം ചിത്ര നേരെ കുളിക്കാനായി മുറിയിലേക്ക് പോവുകയായിരുന്നു. പിന്നീട് കുറേ നേരത്തിന് ശേഷും പുറത്തേക്ക് വരാത്തതിനാല്‍ ഹേമന്ദ് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

വിഷാദ രോഗം
തുടർന്ന് ഹോട്ടല്‍ ജീവനക്കാരനെത്തി മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ചിത്ര ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടെന്നാണ് ഹേംനാഥ് പൊലീസിന് നൽകിയ മൊഴിയിൽ പറുന്നത്. ചിത്ര വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മൊഴിയിലുണ്ട്. എന്നാല്‍ ചിത്രയുടെ മുഖത്ത് കണ്ട മുറിവുകളാണ് ദുരൂഹതകള്‍ വര്‍ധിക്കുന്നത്.

ബിസിനസുകാരന്‍
ബിസിനസുകാരനായ ഹേംനാഥുമായി ഓഗസ്റ്റിലാണു ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഒന്നിച്ച് കഴിയാന്‍ തുടങ്ങിയതെന്നും പറയുന്നു. ജനുവരിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നതിന്‍റെ തെളിവുകള്‍ ഹേമേന്ദ് പൊലീസില്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മരണത്തിന് ഉത്തരവാദി
അതേസമയം ചിത്രയുടെ മരണത്തിന് ഉത്തരവാദി ഭാവിവരന്‍ ഹേമന്ദാണെന്നാണ് ചിത്രയുടെ കുടുംബം ആരോപിക്കുന്നത്.
മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നും ചിത്രയുടെ മാതാവ് ആരോപിക്കുന്നു. ചിത്രയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും തന്നോടൊപ്പം നിൽക്കണമെന്നും ഇവർ പറഞ്ഞു. പ്രാഥമിഗ നിഗമനം അനുസരിച്ച് ചിത്രയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പൊലീസും പറയുന്നത്.

നഖപ്പാടുകൾ
എന്നാല്‍ ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുണർത്തുന്നതായതിനാല്‍ മറ്റ് തരത്തിലുള്ള അന്വേഷണങ്ങളും നടക്കുകയായാണ്. അമ്മയും ഹേമന്ദുമായുള്ള വഴക്കുകൾ മൂലം ഡിസംബർ 4 മുതൽ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 2012 മുതൽ അവതാരകയായും സീരിയൽ നടിയായും മിനിസ്ക്രീനിൽ സജീവമായിരുന്നു ചിത്ര.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications