സെസിന് പിന്നാലെ യാത്ര ബോട്ടുകളുടെ നിരക്കും ഉയർത്തുന്നു; കുറഞ്ഞ നിരക്ക് ആറ് രൂപയാകും!!
കൊച്ചി: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളിൽ നിരക്കു വർധന ഉടൻ. ആറു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ടിക്കറ്റ് നിരക്കു പരിഷ്കരിക്കാൻ വകുപ്പു നൽകിയ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പരിഗണയിൽ. നിരക്കു പരിഷ്കരണം അതേ പടി അംഗീകരിച്ചാൽ യാത്രാ ബോട്ടുകളിലെ കുറഞ്ഞ നിരക്ക് ആറു രൂപയാകും. ഫെറി സർവീസുകൾക്ക് പുറമേ, സൂപ്പർ എക്സ്പ്രസ്, വേഗ ബോട്ടുകളുടെ നിലവിലെ നിരക്കുകളിലും മാറ്റമുണ്ടാകും.
ജലഗതാഗത
വകുപ്പ്
ഉദ്യോഗസ്ഥരടങ്ങിയ
സമിതിയാണ്
ഒരു
മാസം
മുമ്പു
പുതിയ
നിരക്കു
തയാറാക്കി
സർക്കാരിന്റെ
അംഗീകാരത്തിനു
സമർപ്പിച്ചത്.
നിരക്ക്
ഉയർത്താൻ
മന്ത്രിസഭയുടെ
അനുമതി
ലഭിക്കണം.
ലോക്സഭാ
തെരഞ്ഞെടുപ്പു
കൂടി
കണക്കിലെടുത്തേ
ഇക്കാര്യത്തിൽ
അന്തിമതീരുമാനം
ഉണ്ടാകൂ.
2013
ജൂലൈയിലാണു
സംസ്ഥാനത്ത്
യാത്രാ
ബോട്ടുകളുടെ
നിരക്ക്
ഏറ്റവുമൊടുവിൽ
വർധിപ്പിച്ചത്.
ഇതിനു
ശേഷം
ട്രെയ്ൻ,
ബസ്,
ഓട്ടോ-ടാക്സി
നിരക്കുകൾ
പല
തവണ
ഉയർത്തിയെങ്കിലും
യാത്രാ
ബോട്ടുകളിലെ
നിരക്ക്
ഉയർത്താൻ
ജലഗതാഗത
വകുപ്പ്
തയാറായില്ല.
കഴിഞ്ഞ രണ്ടു കൊല്ലത്തിനിടെ ഇന്ധന വില പതിന്മടങ്ങ് ഉയർന്ന സാഹചര്യത്തിലാണ് ഇത്തവണ അടിയന്തരമായി നിരക്കു വർധനയ്ക്കു തയാറാകുന്നത്. 2013ൽ നാറ്റ്പാക് നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരക്കു പരിഷ്കരണം. ഇത്തവണ നിരക്കുയർത്താൻ നാറ്റ്പാക്കിന്റെ അതേ മാനദണ്ഡങ്ങളാണ് ഉദ്യോഗസ്ഥരുൾപ്പെട്ട കമ്മിറ്റി സ്വീകരിച്ചത്. നിലവിൽ മൂന്നു കിലോമീറ്റർ വരെ കുറഞ്ഞ നിരക്കായ നാലു രൂപയാണ് ഈടാക്കുന്നത്. ഇത് ആറു രൂപയാക്കി ഉയർത്താനാണ് ശുപാർശ.
സൂപ്പർ എക്സ്പ്രസിന്റെ കുറഞ്ഞ നിരക്കായ ഏഴു രൂപ എട്ടു രൂപയാകും. ഇതര ഉയർന്ന നിരക്കുകളിലും ഇതിനനുസൃതമായി വർധനവുണ്ടാകും. കോട്ടയം-ആലപ്പുഴ നിരക്കു രണ്ടു വ്യത്യസ്ത റൂട്ടുകളിൽ 18/19 രൂപയാണ്. ഇത് 20 രൂപയായി ഉയർന്നേക്കും. ഡബിൾ ഡെക്കർ, എയർ കണ്ടിഷൻ ബോട്ട് സർവീസുകളിലും വ്യത്യസ്ത നിരക്കുകളാണ് ഇപ്പോൾ ഈടാക്കുന്നത്. അതിവേഗ ബോട്ടായ "വേഗ-120' ബോട്ടിലെ മിനിമം നിരക്ക് എയർ കണ്ടിഷൻ കാബിനിൽ 20 രൂപയും എയർ കണ്ടിഷൻ ഇതര കാബിനിൽ 10 രൂപയുമാണ്.
എറണാകുളത്ത് നിന്നും വൈക്കത്തേക്ക് എസി 80 രൂപയും എസി ഇതര കാബിനിൽ 40 രൂപയുമാണ് നിരക്ക്. ഈ നിരക്കുകളിൽ ഉടൻ മാറ്റമുണ്ടായേക്കില്ല. ജലഗതാഗത വകുപ്പു ശുപാർശ നൽകിയ നിരക്കു വർധനയേക്കാൾ കുറഞ്ഞ നിരക്കു സർക്കാരിന് നിശ്ചയിക്കാൻ സാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഉദ്യാഗസ്ഥർക്ക് ഉറപ്പില്ല. യാത്രാ ബോട്ടുകളുടെ സർവീസ് ജലഗതാഗത വകുപ്പിന് ലാഭകരമല്ലെങ്കിലും കുട്ടാനാട്ടേക്കുള്ള ലക്ഷ്യ ബോട്ട് സർവീസും കൊല്ലം-ആലുപ്പുഴ സർവീസും എറണാകുളം-വൈക്കം വേഗ സർവീസും ലാഭത്തിലാണ്. പ്രതിദിനം 900 സർവീസുകളിലായി ഏകദേശം 50,000 യാത്രക്കാർ ജലഗതാഗത വകുപ്പ് ബോട്ടുകളെ ആശ്രയിക്കുന്നതായിട്ടാണു കണക്ക്.