നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയ്ക്ക് നീതി ലഭിച്ചില്ല, പിടിയുടെ സമരം തുടരുമെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചാ വിഷയമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കേസിലെ അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ സുരക്ഷയില്ലാത്ത സ്ഥിതിയാണ്. സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ഉമ തോമസ് പറഞ്ഞു. കേസില്‍ പിടി തോമസിന്റെ ഇടപെടലും ഉമ എടുത്ത് പറഞ്ഞു. പക്ഷേ ഇപ്പോള്‍ നടക്കുന്നത് കേസ് തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ഉമ പറയുന്നു. കേസ് ഏത് രീതിയിലേക്കും കൊണ്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പിടി തോമസ് തുടങ്ങി വെച്ച സമരം താനും തുടരുമെന്നും ഉമ വ്യക്തമാക്കി.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഉമ തോമസ് ഐക്യദാര്ഝ്യവുമായി എത്തിയിരുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പിടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പിടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര് പിടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നുവെന്നും ഉമ നേരത്തെ പറഞ്ഞിരുന്നു. ആ കേസിന് വേണ്ടി അത്രത്തോളം സത്യസന്ധമായിട്ടാണ് അദ്ദേഹം പോരാടിയതെന്നും ഉമ വ്യക്തമാക്കി.
നേരത്തെ ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ പ്രത്യേക സംഘങ്ങളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇവര്‍ അതിജീവിതരുടെ സ്വകാര്യതയ്ക്കെതിരെ കടന്നാക്രമണം നടത്തുന്നു. എന്തുകൊണ്ട് കേസ് കൊടുക്കാന്‍ വൈകി എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ഉന്നയിക്കുന്നതായും കോടതി ചൂണ്ടിക്കാണിച്ചു. കേസിന്റെ അന്വേഷണഘട്ടത്തിലും പീഡിപ്പിക്കപ്പെട്ടവര്‍ ഏറെ വെല്ലുവിളി നേരിടുന്നു. ചില കേസുകള്‍ പോലീസ് തന്നെ മുന്‍കൈയ്യെടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അത് വലിയ ഗൗരവമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു.
പോലീസിന്റെ ഈ ഇടപെടല്‍ കാരണം ലൈംഗികാതിക്രമങ്ങള്‍ അതിജീവിക്കുന്നവര്‍ക്ക് സ്റ്റേഷനില്‍ എത്താതെ പരാതി നല്കാന് കഴിയുന്ന സംവിധാനം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്താതെ പരാതി ഉന്നയിക്കാനുള്ള സംവിധാനം ഉണ്ടാവണം. ഇതിന് വേണ്ടി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധുത പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അതിജീവിത നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം. പരാതി നല്കാന് എന്തുകൊണ്ട് വൈകിയെന്ന് ചോദിക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമാണെന്നും കോടതി പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications