പെൺവേഷം കെട്ടി പള്ളിപ്പെരുന്നാളിനെത്തി; സ്ത്രീകളെ ശല്യം ചെയ്തു, ഒടുവിൽ പോലീസ് പൊക്കി
കൊച്ചി: യുവതിയുടെ വേഷം കെട്ടി പള്ളിപ്പെരുന്നാളിന് എത്തിയ സ്റ്റുഡിയോ നടത്തിപ്പുകാരനെ പൊലീസ് പൊക്കി. പെരുന്നാളിന് എത്തുന്ന യുവതികൾക്കൊപ്പം മുട്ടിയുരുമി ഇരിക്കുന്നതിനിടെയാണ് പിടിയിലായത്. ചേരാനല്ലൂർ ഭാഗത്തു ഫോട്ടോ സ്റ്റുഡിയൊ നടത്തുന്ന പത്തനംതിട്ട പുറമറ്റം കുമ്പനാട് മാമ്പറമ്പിൽ വീട്ടിൽ ബിനു ജേക്കബ് ബേബിയെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി പള്ളിയിലെ പെരുന്നാൾ സ്ഥലത്താണു യുവതിയുടെ വേഷം ധരിച്ചെത്തിയത്. ചുരിദാറും ലഗ്ഗിൻസും വെപ്പ്മുടിയും ധരിച്ചാണ് വേഷം മാറിയത്. രണ്ടു ദിവസം മുമ്പ് ഇയാൾ പള്ളിവളപ്പിൽ ചുറ്റിക്കറങ്ങുന്നതു കണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ പിന്നാലെയെത്തിയെങ്കിലും പിടിക്കാൻ സാധിക്കും മുമ്പു മുങ്ങി. തുടർന്നു സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ യുവതികൾക്കൊപ്പം ഇരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.
ഞാനും ഒരമ്മയാണ്, എനിക്കൊരിക്കലും അത് ചെയ്യാൻ കഴിയില്ല, വികാരാധീനയായി പ്രിയങ്കാ ഗാന്ധി
കഴിഞ്ഞ ദിവസം വൈകിട്ടു വീണ്ടും എത്തിയതോടെ സുരക്ഷാ ജീവനക്കാർ കൈയ്യോടെ പിടികൂടി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. ട്രാൻസ്ജെൻഡറാണെന്ന സംശയത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീ വേഷം കെട്ടിയതാണെന്നു തിരിച്ചറിഞ്ഞത്.
വിവാഹിതനായ ഇയാൾക്ക് ഭാര്യയും കുട്ടിയുമുണ്ട്. സ്റ്റുഡിയൊയിൽ വേഷം മാറിയ ശേഷം പള്ളിവളപ്പിൽ എത്തിയതാണെന്നു സമ്മതിച്ചു. വേഷം കെട്ടലിനു പിന്നിൽ മോഷണ ശ്രമമല്ലെന്നു സ്ഥിരീകരിച്ചതോടെ ഇയാൾക്കെതിരെ ആൾമാറാട്ടത്തിന് കേസെടുത്തു.