Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമോ? വിചിത്ര വാദവുമായി പൊലീസ്

എറണാകുളം: ആലുവയില്‍ മൊഫിയ പർവീണിറെ ആത്മഹത്യ കേസില്‍ പൊലീസ് സ്റ്റേഷനിലെത്തി സമയം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വിചിത്രമായ വാദവുമായി പൊലീസ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവർക്ക് തീവ്രവാദ ബന്ധം സംശിക്കുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് ഇവരെ നേരത്തെ പൊലീസ് അറസ്റ്റി ചെയ്തിരുന്നു. നേതാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോർട്ടിലാണ് ഇത്തരമൊരു പരാമർശമുള്ളത്.

സമരത്തിനിടെ ഡി ഐ ജിയുടെ കാർ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകർ

സമരത്തിനിടെ ഡിഐജിയുടെ കാർ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകർ നാശനഷ്ടം വരുത്തിയിരുന്നു. ഇതിന് പുറമെ പൊലീസിന്റെ ജലപീരങ്കി മുകളില്‍ കയറി പാർട്ടി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 12 പേരെ പ്രതികളാക്കിയായിരുന്നു കേസെടുത്തത്. ഇതില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് ത്രീവവാദ ബന്ധം ഉണ്ടോയെന്ന സംശയം പൊലീസ് ഉന്നയിക്കുന്നത്.

പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം

കെ എസ് യു ആലുവ മണ്ഡലം പ്രസിഡന്റായ അല്‍ അമീനാണ് കേസിലെ ഒന്നാം പ്രതി

കെ എസ് യു ആലുവ മണ്ഡലം പ്രസിഡന്റായ അല്‍ അമീനാണ് കേസിലെ ഒന്നാം പ്രതി. കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റായ നജീപ് നാലും, ബൂത്ത് വൈസ് പ്രസിഡന്റ് അനസ് അഞ്ചും പ്രതികളാണ്. ജലപീരങ്കി മുകളില്‍ കയറി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോയെന്ന് കണ്ടെത്തണമെന്നാണ് പൊലീസ് വാദം

ആലുവയിലെ സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകളായിരുന്നു പൊലീസ് രജിസ്റ്റർ

ആലുവയിലെ സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകളായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ അതിലൊന്നും പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ ഇത്തരമൊരു നിലപാട് പൊലീസ് സ്വീകരിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഈ റിമാൻഡ് റിപ്പോർട്ട് എഴുതിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യോഗി പോലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട് അല്ല

യോഗി പോലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട് അല്ല . പിണറായി പോലീസ് കൊടുത്തതാണ് . മോഫിയ പർവീണിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവർക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയമുള്ളത് കൊണ്ട്‌ ജാമ്യം കൊടുക്കരുതെന്ന്. പിണറായി യോഗിക്കും ഷായ്ക്കും പഠിക്കരുതെന്ന് നമ്മൾ പറയാറുണ്ട് . ഇനി കൂടുതലൊന്നും പഠിക്കാനുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മോഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരിൽ ഒരാളായ പോലീസ്

മോഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരിൽ ഒരാളായ പോലീസ് ഉദ്ദ്യോഗസ്ഥനെ സസ്പെൻറ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് അൻവർ സാദത്ത് എം എല്‍ എ , ബെന്നി ബെഹനാൻ എംപി , ടിജെ വിനോദ് , റോജി എം ജോൺ , എൽദോസ് കുന്നപ്പള്ളി , മുഹമ്മദ് ഷിയാസ് തുടങ്ങി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്ത് നിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാൻ പോലീസ് ശ്രമിക്കുന്നത്.

ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന്

ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പറയുന്നവർ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓർക്കേണ്ട കാര്യം സ്‌റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ല . ജനതയാണ് രാജ്യം .ഈ റിമാൻഡ് റിപ്പോർട്ട് എഴുതിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഇനിയും സമരം ചെയ്യേണ്ടി വന്നാൽ ചെയ്യും. ത്രീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാന്ന് കേരള പോലീസ് വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+