Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രാസബാഷ്പ കണികാ മാലിന്യം വ്യാപിക്കുന്നു, ഉത്തരമില്ലാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പിഎം 2.5 എന്ന മാലിന്യത്തിന്റെ മാലിന്യ തോത് 50 പോയിന്റ് കടക്കാന്‍ പാടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇത് 251 പോയിന്റായിരുന്നു.

DELHI

കൊച്ചി: ദില്ലിക്ക് സമാന അവസ്ഥയിലേക്ക് കൊച്ചിയിലെ മലിനീകരണം മാറിയിട്ടും ഉത്തരമില്ലാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന രാസബാഷ്പ കണികാ മാലിന്യം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. എവിടെയാണ് ഇതിന്റെ ഉറവിടമെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല.

ഇതുവരെ ദേശീയ തലത്തില്‍ നിന്നടക്കം വന്ന വിവരങ്ങളാണ് ആകെ കൈവശമുളള്ളത്. അതിന് പുറമേ വൈറ്റിലയില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ മാപിനിയിലെ കണക്കുകള്‍ മാത്രാണ് കൈവശമുളള്ളത്. പിഎം 2.5 എന്ന മാലിന്യത്തിന്റെ മാലിന്യ തോത് 50 പോയിന്റ് കടക്കാന്‍ പാടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇത് 251 പോയിന്റായിരുന്നു.

DELHI

അതേസമയം നഗരങ്ങളുടെ ശ്വാസകോശങ്ങളായ പൊതുഇടങ്ങളും പച്ചപ്പുള്ള സ്ഥലങ്ങളും നവീകരിച്ച് നിലനിര്‍ത്തണമെന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു. എറണാകുളം രാജേന്ദ്ര മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ വന്നിറിങ്ങിയ പഴയ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ച് പൊതുഇടമാക്കി മാറ്റണം. തുറന്ന മനസോടെ സൗഹൃദങ്ങള്‍ പങ്കുവയ്ക്കാന്‍ പൊതു ഇടങ്ങളില്‍ കഴിയും. രാജേന്ദ്ര മൈതാനം പഴയ പ്രൗഢിയോടെ സര്‍ഗാത്മകമായ ഇടമായി തീരട്ടെയെന്നും സാനുമാഷ് ആശംസിച്ചു.

യൂറോപ്പിലേക്ക് ഒന്ന് പോയാലോ; ഇറ്റലി തന്നെ ആയിക്കോട്ടെ, ഇവിടൊക്കെ ട്രിപ്പടിച്ചാല്‍ പിന്നെ ഇന്ത്യയിലേക്ക് മടങ്ങില്ല

രാജേന്ദ്രമൈതാനം തനിക്ക് നിരവധി സ്മരണകള്‍ നല്‍കുന്ന ഇടമാണെന്നും ജസ്റ്റിസ് കൃഷ്ണയ്യരും ഡോ.സി.കെ രാമചന്ദ്രനും താനും ഒരുമിച്ച് രാജേന്ദ്ര മൈതാനത്ത് ചിലവഴിച്ച നിമിഷങ്ങളും അദ്ദേഹം അനുസ്മരിച്ചു. എല്ലാം തുറന്നു പറയാന്‍ കഴയുന്നിടങ്ങളില്‍ മനസ് നിഷ്‌കളങ്കമാകും. ജീവിതത്തില്‍ വേഗത കൂടുന്നതിന്റെ വീര്‍പ്പുമുട്ടല്‍ പൊതുഇടങ്ങളിലെത്തുമ്പോള്‍ നമ്മളെ ശാന്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ ധാരാളം പ്രസംഗങ്ങള്‍ രാജേന്ദ്രമൈതാനത്ത് കേട്ടിട്ടുണ്ടെങ്കിലും ഇ.എം.എസ് നടത്തിയ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പ്രസംഗമാണ് ഏറ്റവും ആകര്‍ഷിച്ചതെന്ന് സാനു മാഷ് പറഞ്ഞു. ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗമായിരുന്നു അത്.

ഭരത് ഗോപിയും നെടുമുടി വേണുവും ഉള്‍പ്പെടെയുള്ളവര്‍ ഈ വേദിയില്‍ അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ ഭഗവദജ്ജുകം എന്ന നാടകമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടത്. നിരവധി സാഹിത്യ ചര്‍ച്ചകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കലോത്സവങ്ങള്‍ക്കും വേദിയായിരുന്നു രാജേന്ദ്ര മൈതാനമെന്നും സാനു മാഷ് അനുസ്മരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+