കൊച്ചി കായലില്‍ പറന്നിറങ്ങി സീ പ്ലെയിന്‍; സ്വീകരണം നല്കി നാവികസേന, സവിശേഷതകള്‍ അറിയാം..
കൊച്ചി: കൊച്ചി കായലില്‍ പറന്നിറങ്ങി സി പ്ലെയിന്‍. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനം കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ധനം നിറച്ചതിന് ശേഷം വിമാനം മൂന്ന് മണിക്ക് യാത്ര പുനരാരംഭിച്ചു.
നേവല്‍ ജെട്ടിക്ക് സമീപമുള്ള ഇന്ത്യ ഒയില്‍ സംവിധാനത്തില്‍ നിന്നാണ് വിമാനം ഇന്ധനം നിറച്ചത്. വൈകീട്ട് ഗോവയിലും ഇറങ്ങി മാണ്ഡോവി നദിയിലെ വിശ്രമത്തിന് ശേഷം ഇന്ന് ഉച്ചയോടെ വിമാനം ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കേവാദി നദിയില്‍ പറന്നിറങ്ങി.
19 സീറ്റുകളുള്ള ട്വിന്‍ ഓട്ടര്‍ 300 വിമാനമാണിത്. ഇതില്‍ 14 സീറ്റ് മാത്രമാണ് യാത്രക്കാര്‍ക്കുള്ളത്. കെവാദിയ- അഹമ്മദാബാദ് റൂട്ടില്‍ ദിവസം എട്ട് സര്‍വീസുകളാണ് വിമാനം നടത്തുക. സ്പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍വീസിന്റെ ഉദ്ഘാടനം സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികമായ 31ന് നടക്കും,
കൊച്ചിയില്‍ ഇറങ്ങിയ വിമാനത്തെ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എകെ ചാവ്ലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. 1953 ഫെബ്രുവരി 4ന് കൊച്ചിയില്‍ സീ പ്ലെയിന്‍ ഇറങ്ങിയത് സേന അധികൃതര്‍ സ്മരിച്ചു. സിയാല്‍, സ്പൈസ് ജെറ്റ് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നു. അതേസമയം, കൊച്ചി- ലക്ഷദ്വീപ് യാത്രയ്ക്ക് സീ പ്ലെയിന്‍ യാത്രയ്ക്കുള്ല സാധ്യതകള്‍ ഏറെയാണ്.
പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും; ആശംസയറിയിച്ച് വിദ്യാഭ്യാസ മന്ത്രി
കറുത്തകോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു; ശ്രീധരൻപിള്ളയും കേരളത്തിലേക്കോ? സൂചന നൽകി കുറിപ്പ്
ജോസിന്റെ മുന്നണിമാറ്റം തിരിച്ചടിയാവും?; 'പി സി' മാരെ മുന്നണിയിലെത്തിച്ച് പരിഹാരം കാണാന്‍ കോണ്‍ഗ്രസ്