Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ രക്ഷിക്കാനായെങ്കിലും ഷാജിക്ക് രക്ഷപ്പെടാനായില്ല; കൊക്കയാറില്‍ അവസാന മൃതദേഹവും കണ്ടെടുത്തു

ഇടുക്കി: ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അവസാനമായി സച്ചുവിന്റെ മൃതദേഹം മാത്രമായിരുന്നു കണ്ടെടുക്കാനുണ്ടായിരുന്നത്.

സച്ചുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ടെടുക്കുകയായിരുന്നു. പുതുപ്പറമ്പില്‍ വീട്ടില്‍ ഷാഹുലിന്റെ മകനാണ് സച്ചു. ഇന്നലെ രാത്രി വരെ സച്ചുവിന്റെ വേണ്ടി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് സച്ചുവിന്റെ മൃതദേഹം കണ്ടെടുത്തത്‌.

1

ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. സച്ചുവിന്റെ വീട് സ്ഥിതി ചെയ്തിരുന്നതിന്റെ താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സച്ചുവിന്റെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെളിയില്‍ താണ് പോയ ഷാഹുലിന്റെ മാതാപിതാക്കളേയും ഭാര്യയേയും രണ്ടു മക്കളേയും ഷാഹുല്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനിടെ സച്ചുവിനെ കണ്ടെത്താനായല്ല. രക്ഷപ്പെടുത്തുന്നതിനിടെ ഷാഹുലിന്റെ പിതാവിന്റെ കാലൊടിയുകയും ചെയ്തിരുന്നു. കൊക്കയാര്‍ ഉരുള്‍പ്പൊട്ടലില്‍ കല്ലുപുരയ്ക്കല്‍ വീട്ടില്‍ ഫൗസിയ സിയാദ് (28), മക്കള്‍ അമീന്‍ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കള്‍ അഫ്‌സാര ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), ചിറയില്‍ വീട്ടില്‍ ഷാജി (55) എന്നീ ആറ് പേരുടെ മൃതദേഹമാണ് ഇന്നലെ പുറത്തെടുത്തത്.

2

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയില്‍ മണിമലയാറ്റില്‍ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്താന്‍ സാധിച്ചത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാന്‍ ഷാജിക്ക് സാധിച്ചെങ്കിലും അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇനി ഇവിടെകണ്ടെത്താനുള്ളത് കൊക്കയാര്‍ പഞ്ചായത്തിന് സമീപം ഒഴിക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയെ മാത്രമാണ്. ബന്ധുവിന്റെ വിവാഹത്തിനെത്തിയവരായിരുന്നു ഇവിടെ മരിച്ചവര്‍. .കൊക്കയാറില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരിച്ചവരിലേറെയും കുട്ടികളാണ്. മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന വീഡിയോ പകര്‍ത്തി കുട്ടികള്‍ ബന്ധുവിന്റെ ഫോണിലേക്ക് അയച്ചിരന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു അവസാനമായി കുട്ടികള്‍ അയച്ച സന്ദേശം. വന്‍ നാശനഷ്ടമാണ് സംസ്ഥാനത്ത് രണ്ട് ദിവസത്തെ കനത്ത മഴയെ തുടര്‍ന്ന് രേഖപ്പെടുത്തിയത്. നരവധി പേരുടെ കൃഷിക്കും, ഉപജീവനമാര്‍ഗ്ഗവും തകര്‍ത്തു കൊണ്ടാണ് കാലവര്‍ഷം പെയ്ത് തോര്‍ന്നത്.

3

ഇന്നലെ മുതല്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണമാണ് സംസ്ഥാനത്ത് ഉയര്‍ന്ന തോതില്‍ മഴ ലഭിച്ചത്. ഇതിന്റെ രണ്ടിന്റെയും നടുവിലാണ് കേരളം അതിനാലാണ് കേരളത്തില്‍ മഴ ശക്തിയാര്‍ജിച്ചത്. മഴ കുറഞ്ഞതിനാല്‍ വെള്ളകെട്ട് ഇറങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മലയോരത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇടുക്കിയിലേക്കുള്ള രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടയിരുന്നു. കഴിഞ്ഞയാഴ്ച മഴ പെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടുക്കിയില്‍ രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
    Mullaperiyar Dam could be in Danger if Rain doesn't stop any time soon
    4

    മഴ ശക്തമാകുകയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം ഗതാഗതം തടസപ്പെടുകയും തകുകയും ചെയ്ത സാഹചര്യത്തിലാണ് രാത്രികാല യാത്ര നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമനിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം രേഖപ്പെടുത്തിയ കോട്ടയത്തും മഴക്ക് ശമനമുണ്ട്. കൂട്ടിക്കല്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ പെട്ട് 27ളം പേരാണ് മരിച്ചത്. കൂട്ടിക്കലില്‍ ഒരു കുടുംബത്തിലെ ആര് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്ത് നിന്ന് തന്നെയാണ് ലഭിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+