കട്ടപ്പനയിലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിച്ച് പ്രവർത്തകർ
കട്ടപ്പനയിലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിച്ച് പ്രവർത്തകർ
ഇടുക്കി: മതസ്പർധ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം. കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പോപുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധം.
ഈ പ്രതിഷേധത്തിൽ പ്രവർത്തകർ കട്ടപ്പന പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, എസ് .ഡി. പി .ഐ പ്രവർത്തകർ കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാനെ (41) ആണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പനയിൽ മൊബൈൽ ഷോപ് നടത്തുന്ന വ്യക്തായാണ് ഇയാൾ. സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി.
അതേ സമയം, മലപ്പുറം വണ്ടൂരിൽ ജീവ കാരുണ്യ പ്രവർത്തകൻ പൊലീസ് അറസ്റ്റ് ചെയ്തു. സുശാന്ത് നിലമ്പൂരിനെ ആണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വഴി തർക്കവുമായി ബന്ധപ്പെട്ട മർദിച്ചു എന്ന് അയൽവാസിയുടെ പരാതിയിൽ ആണ് അറസ്റ്റ്. എന്നാൽ, 2018 ലെ കേസിൽ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
തെക്കും പാടത്തെ സുശാന്തിൻ്റെ വീട്ടിൽ നിന്ന് ഇന്ന് 6.30 ന് വണ്ടൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. 2018 ഫെബ്രുവരി 18 നാണ് കേസിസ് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ മർദ്ദിച്ചു എന്നാണ് പരാതി. എന്നാൽ, കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. നിലവിൽ പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications