മുല്ലപ്പെരിയാറില്‍ വീണ്ടും ഇടഞ്ഞ് തമിഴ്നാട്; ഉപസമിതി പരിശോധന ബഹിഷ്കരിച്ചു
കുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും ഇടഞ്ഞ് തമിഴ്നാട്. ഇന്നലെ അണക്കെട്ടില്‍ നടന്ന അഞ്ചംഗ ഉപസമിതി സന്ദര്‍ശനം തമിഴ്നാട് ഉദ്യോഗസ്ഥര്‍ ബഹിഷ്കരിച്ചു. ഉപസമിതി ചെയര്‍മാനൊപ്പം അണക്കെട്ടിലെത്തിയ തമിഴ്നാടിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാം ഇര്വിന്, അസിസ്റ്റന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കുമാര്‍ എന്നിവരാണ് അണക്കെട്ടിലെ പരിശോധനകളില്‍ നിന്ന് വിട്ടു നിന്നത്.
ഇരുവരും പരിശോധനകളിലൊന്നും സഹകരിക്കാതെ അണക്കെട്ടിലെ ഇന്സ്പെക്ഷന് ബംഗ്ലാവില്‍ തന്നെ ഇരിക്കുകയായിരുന്നു. കേന്ദ്ര ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറും ഉപസമിതി ചെയര്‍മാനുമായ സതീഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ലവിന്‍സ് ബാബു, അസിസ്റ്റന്റ് എഞ്ചിനീയര്‍ അരുണ്‍ എന്നിവരായിരുന്നു കേരളത്തിന്റെ പ്രതിനിധികള്‍.

ഇവര്‍ മാത്രമാണ് അണക്കെട്ടില്‍ പരിശോധനകള്‍ നടത്തിയത്. അണക്കെട്ടിന്റെ ഗാലറി തുറന്ന് കൊടുക്കാനും തമിഴ്നാട് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇത് കാരണം ഗാലറി വഴി ഒഴുകുന്ന സീപ്പേജ് ജലത്തിന്റെ അളവ് ശേഖരിച്ചുള്ള പരിശോധന്ക്കും സാധിച്ചില്ല. സ്പില്‍ വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയും താഴ്ത്തിയുമുള്ള കാര്യക്ഷമതാ പരിശോധനയും ഇന്നലെ നടക്കേണ്ടതായിരുന്നു.
തമിഴ്നാട് ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം ഇതും നടന്നില്ല. പ്രധാന അണക്കെട്ടിന് സമീപത്തെ ബേബി ഡാമില്‍ അറ്റകുറ്റപ്പണിക്ക് കേരളം അനുമതി നല്‍കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ നിന്ന് വിട്ടുനിന്നത്. അണക്കെട്ടില്‍ വര്‍ഷം തോറും നടത്തുന്ന പെയിന്റിംഗ്, സ്പില്‍ വേ ഷട്ടറിന്റെ അറ്റകുറ്റപ്പണി എന്നീ ജോലികള്‍ക്കൊപ്പം ബേബി ഡാമിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ 13 ജോലികള്‍ക്ക് തമിഴ്നാട് അനുമതി തേടിയിരുന്നു
എന്നാല്‍ ബേബി ഡാം അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയും സര്‍ക്കാരുമാണ് എന്നായിരുന്നു കേരളത്തിന്റെ നിലപാട്. മറ്റ് അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി നല്‍കാനും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തമിഴ്നാട് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള അനുമതി വൈകിയത്.
ഉപസമിതി സന്ദര്‍ശനത്തിന് ശേഷം യോഗം ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണാം എന്ന നിര്‍ദേശം ചെയര്മാന് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് തമിഴ്നാടിന്റെ നീക്കം. 120.55 അടിയാണ് അണക്കെട്ടിലെ ബുധനാഴ്ചത്തെ ജലനിരപ്പ്. ഇടവിട്ട് നേരിയ മഴ തുടരുന്നുണ്ടെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനേക്കാള്‍ അധികം വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
ഇതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 120.75 അടി ആയിരുന്നതാണ് ഇന്നലെ 0.20 അടി കുറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications