ഇടുക്കിയില്‍ വിനോദ സഞ്ചാര മേഖല ഉണര്‍ന്നു, പ്രശ്നമൊഴിഞ്ഞ് നേരമില്ല, നാട്ടുകാരുമായി പ്രശ്നങ്ങള്‍
തൊടുപുഴ: കൊവിഡ് ഒക്കെ വിട്ടുമാറി വിനോദ സഞ്ചാര മേഖല ഉണര്‍ന്നിരിക്കുകയാണ്. എന്നാല്‍ പ്രശ്നങ്ങളും ഒരു വശത്ത് സജീവമാകുന്നുണ്ട്. നൂറുകണക്കിന് സഞ്ചാരികള്‍ ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. ഇത് വലിയ നേട്ടമാണ്. കൊവിഡിന് മുമ്പുള്ള അത്ര ആളുകള്‍ ഇപ്പോഴും എത്തിയിട്ടില്ല. സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ട്. പ്രധാന പ്രശ്നം ആഭ്യന്തര സഞ്ചാരികള്‍ മാത്രമാണ് വരുന്നതെന്നാണ്. പക്ഷേ നാട്ടുകാരികളും സഞ്ചാരികളും തമ്മിലുള്ള പ്രശ്നങ്ങളാണ് ജില്ലയിലുള്ളത്. ഇത് ടൂറിസത്തിന് ഗുണകരമല്ലെന്ന തോന്നല്‍ ജില്ലയില്‍ ഉണ്ടാക്കാന്‍ കാരണാകുമെന്ന് ഉറപ്പാണ്. ഒന്നിലധികം പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. അതുപോലെ നല്ല കാര്യങ്ങളും ജില്ലയില്‍ നടക്കുന്നുണ്ട്.

മൂന്നാറിലാണ് സംഘര്ഷങ്ങളിലൊന്നുണ്ടായത്. ശനിയാവ്ച്ച ടോപ്സ്റ്റേഷനിലായിരുന്നു പ്രശ്നങ്ങളാണ്. ഡിസംബറില്‍ കൊല്ലത്ത് നിന്നെത്തിയ അഞ്ച് പേര് അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം എല്ലുപെട്ടിയില് ആക്രമിക്കപ്പെട്ടത് പിന്നാലെ വന്ന ട്രാക്ടറിന് സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞായിരുന്നു. ട്രാക്ടര്‍ കുറുകെയിട്ട് ഇവരുടെ കാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരെ മര്‍ദിക്കാന്‍ നാട്ടുകാരും ചേരുകയായിരുന്നു. ഒടുവില്‍ പരാതി കൊടുക്കാന്‍ പോലും നില്‍ക്കാതെ സഞ്ചാരികള്‍ മൂന്നാര്‍ വിട്ടു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴും പ്രശ്നം തന്നെയായിരുന്നു. മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റ് ഭാഗത്ത് റെഡി ഫോട്ടോ എടുക്കുന്നവര്‍ വാഹനം മാര്‍ഗതടസ്സം സൃഷ്ടിച്ച് റോഡില്‍ ഇട്ടിരിക്കുന്നത് ചോദ്യം ചെയ്ത പോലീസിനെ ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
കൂടുതല്‍ പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ പതിനാറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാമ്പാറിനെ ചൊല്ലി വരെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ജില്ലയില്‍. ഹൈറേഞ്ചിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വരെ പ്രശ്നങ്ങളെത്തി. പ്രഭാത ഭക്ഷണത്തിന് വില ചോദിച്ച ശേഷമാണ് ഇവര്‍ ഹോട്ടലില്‍ കയറിയത്. പക്ഷേ ബില്ലില്‍ സാമ്പാറിന്റെ വില നൂറ് രൂപയായിരുന്നു. 17 പേര് അടങ്ങുന്ന സംഘം ഇത് കണ്ട് ഞെട്ടി. ഇതോടെ തര്‍ക്കമായി. ഹോട്ടല്‍ ഉടമയും സഞ്ചാരികളും പോലീസിനെ വിളിക്കുകയും ചെയ്തു. ഇതിനിടെ ചര്‍ച്ചകളും തുടങ്ങി. റിസോര്‍ട്ട് അസോസിയേഷന് ഭാരവാഹികള്‍ അടക്കം ഈ വിഷയത്തില്‍ ഇടപെട്ടു.
ഹോട്ടലുടമയുടെ ദൃശ്യങ്ങള്‍ സഞ്ചാരികള്‍ പകര്‍ത്തിയിരുന്നു. തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കണമെന്നും തീരുമാനമായി. ഒടുവില്‍ സഞ്ചാരികള്‍ പ്രധാന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. അതേസമയം നല്ല കാര്യങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ട്. രാമക്കല്‍മേടിലെ റിസോര്‍ട്ടിലെത്തിയ ദക്ഷിണ കൊറിയക്കാരന് കിം ജിന്നിന് അത്തരമൊരു കഥ പറയാനുണ്ട്. ഇയാള്‍ പ്രത്യേക സാഹചര്യത്തില്‍ റിസോര്‍ട്ടില്‍ കുടുങ്ങി പോവുകയായിരുന്നു. റിസോര്‍ട്ട് ഉടമ അയ്യാകുന്നേല് വിനായകനോട് വിഷയം പറഞ്ഞു.
തിരികെ ചെന്നിട്ട് പണം നല്‍കാമെന്നും പറഞ്ഞു. രണ്ട് ദിവസം തങ്ങാനുള്ള പണം മാത്രമായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നു. റിസോര്‍ട്ട് ഉടമയാണ് ഇയാളെ ഒപ്പം കൂട്ടി സ്ഥലമെല്ലാം കാണിച്ചത്. ഇയാള്‍ മലയാളവും പഠിച്ചു. ഒരു മാസത്തോളം കിം രാമക്കല്മേട്ടിലുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇപ്പോഴും റിസോര്‍ട്ട് ഉടമയെ വിളിക്കാറുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications