രാജ്യത്ത് ഒരാഴ്‌ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചത് 164 പേർക്ക്; കേരളത്തിലും കാര്യമായ വർധന, നിരീക്ഷണം ശക്തം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നേരിയ വർധന ഉണ്ടായതായി സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. മെയ് 12നും മെയ് 19നും ഇടയിൽ 164 പുതിയ അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ വർധന ഉണ്ടായിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ചുരുങ്ങിയ കാലയളവിൽ ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ.
ഏറ്റവും പുതിയ കണക്കുകൾ കൂടി ചേർന്നതോടെ ആകെ സജീവമായ കേസുകളുടെ എണ്ണം 257 ആയി ഉയർന്നു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും രോഗബാധയിൽ വർധനവ് കാണപ്പെടുന്നത്. രോഗബാധയിലെ പുതിയ പ്രവണത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് അധികൃതർ നിരീക്ഷണവും മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

നിലവിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനും തൽസ്ഥിതി പരിശോധിക്കാനും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയുമായി സഹകരിച്ച് അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
മിക്ക കോവിഡ് കേസുകളും നേരിയ തോതിലുള്ളതാണെന്നും അസാധാരണമായ ആശുപത്രിവാസങ്ങളോ മരണങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഹോങ്കോങ്ങിലും സിംഗപ്പൂരിലും രോഗബാധയിൽ സമാനമായ കുതിച്ചുചാട്ടങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ സ്ഥിതി നിയന്ത്രണവിധേയമായി തുടരുകയാണ്.
95 സജീവ കേസുകളുമായി കേരളമാണ് മുന്നിൽ. തൊട്ടുപിന്നാലെ തമിഴ്‌നാട് (66), മഹാരാഷ്ട്ര (56) എന്നീ സംസ്ഥാനങ്ങളുമുണ്ട്. മെയ് മാസത്തിൽ മുംബൈയിൽ മാത്രം 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻഫ്ലുവൻസ പോലുള്ള അസുഖമോ കടുത്ത ശ്വാസകോശ അണുബാധയോ ഉള്ള എല്ലാ രോഗികളെയും കുറഞ്ഞത് 16 രോഗികളെ മുംബൈയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രവിധേയമാണെന്ന് ആരോഗ്യമന്ത്രാലയം ഉൾപ്പെടെ പറയുമ്പോഴും മുംബൈയിലെ കെഇഎം ആശുപത്രിയിൽ രണ്ട് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത് പ്രാദേശികമായി വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ മെച്ചപ്പെട്ട നിരീക്ഷണം, നേരത്തെയുള്ള കണ്ടെത്തൽ, കൃത്യമായ പ്രതികരണ സംവിധാനങ്ങൾ എന്നിവ നിലവിലുള്ള സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, സിംഗപ്പൂരിൽ ആഴ്‌ച തോറുമുള്ള കേസുകളിൽ 28 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലാവട്ടെ 31 കോവിഡ് സംബന്ധമായ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഈ സാഹചര്യത്തിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് കേന്ദ്രം അഭ്യർത്ഥിച്ചിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications