മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം: തടവിലാക്കി പീഡിപ്പിച്ചത് മാനേജര്‍! 51 പേരെ രക്ഷിച്ചു!!
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ തടവിലാക്കി പീഡിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ലഖ്നൊവിലെ ഷഹ്ദത്ത്ഗഞ്ചില്‍ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കി വന്നിരുന്ന 51 പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. മദ്രസാ മാനേജരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പോലീസെത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ മദ്രസാ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
125 പെണ്‍കുട്ടികള്‍ പഠിക്കുന്ന മദ്രസയ്ക്കെതിരെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്. തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുവെന്ന് കാണിച്ച് മദ്രസയിലെ പെണ്‍കുട്ടികളില്‍ ചിലരാണ് പോലീസിനെ സമീപിച്ചത്. കുട്ടികള്‍ സമീപവാസികളെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇവരും പോലീസില്‍ വിവരമറിയിച്ചിരുന്നു.

പോലീസ് റെയ്ഡ്
മദ്രസയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുവെന്ന പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് മദ്രസയില്‍ റെയ്ഡ് നടത്തുകയായിരുന്നു. മദ്രസ പരിസരത്ത് തടവില്‍ വച്ചിരുന്ന 51 പെണ്‍കുട്ടികളെയാണ് പോലീസ് മോചിപ്പിച്ചത്. മദ്രസ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്രസയിലെത്തുന്ന പെണ്‍കുട്ടികളെ തടവില്‍ വച്ച് മര്‍ദ്ദിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തുുവന്നിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മാനേജര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവങ്ങള്‍ പുറത്തായി
മദ്രസയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കുട്ടികള്‍ തന്നെയാണ് പേപ്പറില്‍ എഴുതി സമീപ വാസികളെ അറിയിച്ചത്. ഇവരാണ് വിവരം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ അറിയിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവം ശിശു ക്ഷേമ കമ്മറ്റിയ്ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍
മദ്രസാ മാനേജര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും തനിക്കൊപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്. പീഡനം നേരിട്ട പെണ്‍കുട്ടികളും സംഭവത്തെക്കുറിച്ച് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നതായും രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

നടപടി ഉടന്‍
മദ്രസയിലെ പല കുട്ടികളില്‍ നിന്നായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രസ റെയ്ഡ് ചെയ്യാനെത്തിയെത്തിയെന്നും പരാതി സത്യമെന്ന് തെളിഞ്ഞതോടെ നടപടി സ്വീകരിക്കുകയും ചെയ്തതായി വെസ്റ്റ് ഉത്തര്‍പ്രദേശ് പോലീസ് സൂപ്രണ്ട് വികാസ് ത്രിപാഠി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications