ഗംഗയില്‍ ഒഴുകിയെത്തിയ 71 മൃതദേഹങ്ങള്‍ സംസ്കരിച്ചു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം
പാറ്റ്ന: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം ശക്തമായിരിക്കെ പ്രധാനപ്പെട്ട നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം 71 മൃതദേഹങ്ങള്‍ ബീഹാര്‍ സര്‍ക്കാര്‍ പുറത്തെടുത്തു. ബക്സര്‍ ജില്ലയിലെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പാറ്റ്നയിലെ ഗുലാബി ഘട്ടിന് സമീപം നിരവധി മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.

ഒരു കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. നമ്മുടെ ജില്ലയിലെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പരിശോധന നടത്തുന്നുണ്ടെന്ന് പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു.
ഗംഗാ നദിയിലെ ഗുലാബി ഘട്ട് പട്നയിലെ ശവസംസ്കാരത്തിനായി ഉപയോഗിക്കുന്ന സ്ഥലമാണ്. മൃതദേഹങ്ങള്‍ പട്നയിലെ നദിയിലോ മറ്റെവിടെയെങ്കിലുമോ വലിച്ചെറിഞ്ഞിട്ടുണ്ടോയെന്ന് ഓഫീസ് പരിശോധിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. മൃതദേഹങ്ങള്‍ നദയിലേക്ക് ഒഴുക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നദിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ സംസ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗംഗയിലും അതിന്റെ കൈവഴികളിലും ആളുകള്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്ന സംഭവങ്ങള്‍ പരിശോധിക്കണമെന്നും കര്‍ശന ജാഗ്രത ഉറപ്പുവരുത്തണമെന്നും കേന്ദ്രം ചൊവ്വാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications