ഗുസ്തി ഫെഡറേഷൻ നടത്തിപ്പിനായി പാനൽ രൂപീകരിക്കണം; ഒളിമ്പിക് അസോസിയേഷനോട് കേന്ദ്രം
ഡൽഹി: ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ ഫെഡറേഷന്റെ നടത്തിപ്പിനായി ഒരു താത്കാലിക പാനൽ രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദേശം നൽകി കായിക മന്ത്രാലയം. അത്‌ലറ്റുകളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഡബ്ല്യുഎഫ്‌ഐയുടെ കാര്യങ്ങൾ നിയന്ത്രിക്കാനും തീരുമാനമെടുക്കാനും താത്കാലിക പാനലിന് അധികാരം നൽകണമെന്ന് കായിക മന്ത്രാലയം അയച്ച കത്തിൽ പറഞ്ഞു.
'ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ അടിയന്തരവും കർശനവുമായ തിരുത്തൽ നടപടികൾ ആവശ്യമാണ്. ഇടക്കാലത്തേക്ക് ഫെഡറേഷന്റെ നടത്തിപ്പിനായി കൃത്യമായ നടപടി ക്രമങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. അച്ചടക്കമുള്ള ഗുസ്തിതാരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ ഇത് അത്യാവശ്യമാണ്', കത്തിൽ മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് രാവിലെയായിരുന്നു ഫെഡറേഷൻ ഭരണസമിതിയെ സസ്പെന്റ് ചെയ്തതായി കായിക മന്ത്രാലയം അറിയിച്ചത്. ലൈംഗികാതിക്രമ കേസിലെ പ്രതിയായ
ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിലുള്ള കായിക താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു നടപടി.
ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയർന്നത്. ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. പത്മശ്രീ തിരിച്ചുനൽകുകയാണെന്നായിരുന്നു ബജ്റംഗ് പൂനിയ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ പ്രതിഷേധം കടുത്തതോടെയാണ് ഫെഡറേഷൻ പിരിച്ചുവിട്ട കായിക മന്ത്രാലയത്തിന്റെ നടപടി.
അതേസമയം ഫെഡറേഷൻ നടപടിയെ സ്വാഗതം ചെയ്തെങ്കിലും കായിക മന്ത്രാലയത്തിന്റെ തീരുമാനം വൈകിപ്പോയി എന്നായിരുന്നു മുതിർന്ന കായിക താരങ്ങൾ പ്രതികരിച്ചത്. കായിക താരങ്ങൾ പത്മശ്രീ തിരിച്ചുകൊടുക്കാൻ തീരുമാനിക്കുന്നത് വരെ കേന്ദ്രസർക്കാർ കാത്തിരിക്കാൻ പാടില്ലായിരുന്നുവെന്നും താരങ്ങൾ പ്രതികരിച്ചു. അതേസമയം വളരെ വൈകിയാണെങ്കിലും ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും താരങ്ങൾ പറഞ്ഞു.
അതിനിടെ ഫെഡറേഷനെ സസ്പെന്റെ ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി അധ്യക്ഷന്‍ സഞ്ജയ് സിങ് പറഞ്ഞു. ഭരണസമിതി ഒരു നിയമവും ലംഘിച്ചിട്ടില്ല. സര്‍ക്കാറുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമവഴി സ്വീകരിക്കുമെന്നും സിങ് പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications