Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം രൂക്ഷം: കർണ്ണാടകത്തിൽ രോഗബാധിതരായ 3000 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

ബെംഗളൂരു: കർണ്ണാടകത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റൊരു പ്രതിസന്ധി കൂടി. കൊവിഡ് ബാധിതരായ 3000 പേരെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി കര്‍ണാടക റവന്യൂ മന്ത്രിയാണ് വ്യക്തമാക്കിയത്. കാണാതായവരെ ഉടനെ കണ്ടുപിടിക്കാന്‍ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കാണാതായവരെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്നും പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കൊവിഡ് ബാധിതർക്ക് സര്‍ക്കാര്‍ സൗജന്യമായി മരുന്ന് നല്‍കുന്നുണ്ട്, 90 ശതമാനം കേസുകളും ഇതിലൂടെ നിയന്ത്രിക്കാം. പക്ഷേ അവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. രോഗം ബാധിച്ച് അവസ്ഥ വളരെ ഗുരുതരമാകുമ്പോള്‍ മാത്രമാണ് കിടക്കകള്‍ അന്വേഷിച്ച് പരവശരായി അവര്‍ ആശുപത്രികളിലേക്ക് എത്തുന്നത്. എന്നാൽ അവസാന നിമിഷത്തില്‍ ഐസിയുവും ആശുപത്രിയിൽ കിടക്കകളും ബെഡുകള്‍ തേടിയെത്തുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

coronavirus19-1588

കൊവിഡിന്റെ തരംഗ വ്യാപനത്തോടെ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിൽ സർക്കാർ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌണാണ് ഇപ്പോഴുള്ളത്.
ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപനം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിളിച്ചുചേർത്ത മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് സർക്കാർ ലോക്ക്ഡൌൺ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. മഹാരാഷ്ട്രയിലേയും ദില്ലിയിലേയും പോലെ അതിവ്യാപനമാണ് ബെംഗളുരുവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

39,047 കേസുകളും 229 മരണങ്ങളുമാണ് ബുധനാഴ്ച കർണ്ണാടകത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റീവ് കേസുകൾ കുത്തനെ വർധിച്ചിട്ടുണ്ട്. ഗുരുതരമായ പ്രതിസന്ധി നേരിടാൻ ഇതിനകം തന്നെ അമിതഭാരമുള്ള സിസ്റ്റത്തിന് മറ്റൊരു വെല്ലുവിളി ഉയർത്തിക്കൊണ്ട്, രോഗബാധിതരായ മൂവായിരത്തോളം പേരെ നഗരത്തിൽ കാണാതായിട്ടുണ്ട്, കൂടാതെ പലരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോസിറ്റീവ് കേസുകൾ ഉയർന്നതായി കാണപ്പെടുന്ന സംസ്ഥാനത്ത് കാണാതായവർ രോഗം പടരുന്നുവെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക അവകാശപ്പെട്ടു.

ബെംഗളൂരുവിൽ കുറഞ്ഞത് 2,000 മുതൽ 3,000 വരെ ആളുകൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീട് വിട്ടിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവർ എവിടെ പോയി എന്ന് ഞങ്ങൾക്ക് അറിയില്ല. ഫോണുകൾ സ്വിച്ച് ഓൺ ചെയ്യണമെന്ന് രോഗബാധിതരോട് അഭ്യർത്ഥിച്ച അശോക പറഞ്ഞു, ഇവരെ കണ്ടെത്താൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം പെരുമാറ്റം കാരണം കോവിഡ് കേസുകൾ വർദ്ധിക്കുക മാത്രമേ ചെയ്യൂ. അതിനാൽ വിവരങ്ങളറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+