അന്ന് ആവശ്യപ്പെട്ടത് 18 ലക്ഷം; ഇന്ന് 60 ലക്ഷം... അബ്ദുന്നാസര്‍ മദനി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിന് 60 ലക്ഷം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക പോലീസിന്റെ നിര്‍ദേശത്തിനെതിരെ പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മദനി സുപ്രീംകോടതിയില്‍. തുകയില്‍ ഇളവ് തേടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. കപില്‍ സിബല്‍ മദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായി. പ്രത്യേക അപേക്ഷ നല്കാന് കോടതി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന് പകര്‍പ്പ് കൈമാറാനും നിര്‍ദേശിച്ചു.
കഴിഞ്ഞാഴ്ചയാണ് മദനിക്ക് സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. തുടര്‍ന്ന് കേരളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ മദനിക്ക് മുമ്പില്‍ തടസമായത് കര്‍ണാടക പോലീസിന്റെ ഉപാധിയായിരുന്നു. മദനിക്ക് കര്‍ണാടക പോലീസിന്റെ സുരക്ഷയില്‍ നാട്ടിലേക്ക് പോകാം എന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. പോലീസുകാര്‍ക്കുള്ള ചെലവ് ഇനത്തിലാണ് 60 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടത്.

20 പോലീസുകാരെയാണ് മദനിയുടെ സുരക്ഷയ്ക്ക് കര്‍ണാടക പോലീസ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ താമസം, ഭക്ഷണം എന്നിവയ്ക്ക് പുറമെയാണ് 60 ലക്ഷം ആവശ്യപ്പെട്ടത്. ഈ ചെലവുകള്‍ കൂടി പരിഗണിച്ചാല്‍ ഒരു കോടിയോളം രൂപ വരും. 20 അംഗ പോലീസുകാര്‍ എന്നതിലും ഇളവ് വേണമെന്ന് മദനി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
20 പോലീസുകാര്‍ 82 ദിവസമാണ് മദനിയുടെ സുരക്ഷയ്ക്ക് വേണ്ടി കൂടെയുണ്ടാകുക. ഇതിന് 60 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ടത് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് പ്രതാപ റെഡ്ഡിയാണ്. നാല് ലക്ഷത്തോളം രൂപ നികുതി ഇനത്തിലാണ് വരുന്നത്. ജിഎസ്ടിയും സേവന നികുതിയുമായി നാല് ലക്ഷത്തോളം രൂപ കൈമാറണം.
2017ല്‍ മകന് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് കോടതി അനുമതി നല്‍കിയിരുന്നു. അന്ന് പോലീസ് ആവശ്യപ്പെട്ടത് 18 ലക്ഷമാണ്. പിന്നീട് മദനി കോടതിയെ സമീപിക്കുകയും 1.18 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു. അന്ന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മദനി വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യം ലഭിച്ച അദ്ദേഹം ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ബെംഗളൂരുവില്‍ തന്നെ താമസിക്കുകയാണ്. വ്യവസ്ഥയില്‍ ഇളവ് നേടിയാണ് നേരത്തെയും കേരളത്തില്‍ വന്നത്. അന്നൊന്നുമില്ലാത്ത നിബന്ധനകളാണ് ഇപ്പോഴുള്ളതെന്ന് മദനിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.
കേരളത്തിലേക്ക് പോകാന്‍ അനുമതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ബെംഗളൂരു വിടാന്‍ സാധിച്ചിട്ടില്ല. ആരോഗ്യാവസ്ഥ മോശമായതിനാല്‍ കേരളത്തില്‍ പോയി ചികില്‍സ തേടണം, വാര്‍ധക്യാവസ്ഥയിലുള്ള പിതാവിനെ കാണണം എന്നീ ആവശ്യങ്ങളാണ് മദനി സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. കോടതി അനുമതി നല്‍കുകയും ചെയ്തു.
കോടതി ഉത്തരവുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷറെ കണ്ടു. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് കര്‍ണാടക പോലീസ് സംഘം മദനി നാട്ടില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 20 പോലീസുകാരുടെ സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മദനിയെ അറിയിച്ചത് കന്നഡയില്‍ എഴുതിയാണ്. ഇംഗ്ലീഷ് പകര്‍പ്പ് ഒരു ദിവസം കഴിഞ്ഞാണ് കൈമാറിയത്. ഇതിലാണ് ചെലവ് തുക കമ്മീഷണര്‍ വിശദീകരിച്ചത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications