കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പയുടെ ഏഞ്ചലിനെ പുലരും വരെ ചോദ്യം ചെയ്തു; വിയര്‍ത്തൊലിച്ചു, ഒടുവില്‍ പെട്ടെന്നൊരു നെഞ്ചുവേദനയും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡിഗഢ്: ദേര സച്ച സൗജ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങാന്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നൊക്കെയാണ് പറയുന്നത്.

ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വാധീന ശക്തി ഒക്കെ ആയിരുന്നു എങ്കിലും ഇപ്പോള്‍ അതിനൊന്നും ഒരുവിലയും ഇല്ല. ഹണിപ്രീതിന് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു ആനുകൂല്യവും കിട്ടിയില്ലെന്ന് സാരം.

രാത്രി ഏറെ വൈകിയാണ് പഞ്ച്കുള പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. അത് പുലര്‍ച്ചെ വരെ നീളുകയും ചെയ്തു.

പപ്പാസ് ഏഞ്ചല്‍

പപ്പാസ് ഏഞ്ചല്‍

പപ്പാസ് ഏഞ്ചല്‍ എന്നാണ് ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. ഗുര്‍മീതിന് ശിക്ഷ വിധിച്ചപ്പോള്‍ കലാപം സൃഷ്ടിച്ചതിന് ശേഷം ഒളിവിലായിരുന്നു ഹണിപ്രീത്.

കീഴടങ്ങാന്‍ എത്തിയപ്പോള്‍

കീഴടങ്ങാന്‍ എത്തിയപ്പോള്‍

ഒടുവില്‍ കീഴടങ്ങാന്‍ വേണ്ടിയാണ് അവര്‍ തിരിച്ചെത്തിയത്. പക്ഷേ പോലീസ് അതിന് അവസരം കൊടുത്തില്ല, അറസ്റ്റ് ചെയ്തു.

നാല് മണിക്കൂര്‍

നാല് മണിക്കൂര്‍

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പഞ്ച്കുള പോലീസ് സ്‌റ്റേഷനില്‍ ഹണിപ്രീതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇത് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.

നെഞ്ചുവേദന

നെഞ്ചുവേദന

അതിനിടയില്‍ ഹണിപ്രീതിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ പ്രതികള്‍ക്ക് സ്ഥിരമായി ഉണ്ടാകുന്നതാണ് ഈ നെഞ്ചുവേദന എന്നാണ് ട്വിറ്ററിലെ പരിഹാസം.

ആരോഗ്യം ഓക്ക

ആരോഗ്യം ഓക്ക

ഹണിപ്രീതിന്റെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. വേദന അനുഭവപ്പെടുന്ന കാര്യം പറഞ്ഞപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തു.

ചോദ്യത്തിന് ഉത്തരമില്ല

ചോദ്യത്തിന് ഉത്തരമില്ല

ഗുര്‍മീതിനെ കുറ്റക്കാരനെന്ന് വിധിച്ചതിന് ശേഷം ഉണ്ടായ കലാപത്തെ കുറിച്ചായിരുന്നു പോലീസിന്റെ പ്രധാന ചോദ്യം. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും ഹണിപ്രീത് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിമുഖം

അഭിമുഖം

കീഴടങ്ങാന്‍ എത്തുന്നതിന് മുമ്പായി രണ്ട് മാധ്യമങ്ങള്‍ക്ക് ഹണിപ്രീത് അഭിമുഖം നല്‍കിയിരുന്നു. താന്‍ നിഷ്‌കളങ്കയാണ് എന്നായിരുന്നു ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

അവിഹിത ബന്ധം

അവിഹിത ബന്ധം

ഗുര്‍മീതും താനുമായുള്ള പുണ്യമായ പിതൃ-പുത്രി ബന്ധം മാത്രമാണ് എന്നായിരുന്നു ഹണിപ്രീതിന്റെ പ്രതികരണം. ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

മകളെ തൊടാന്‍ പാടില്ലേ

മകളെ തൊടാന്‍ പാടില്ലേ

ഒരു പിതാവിന് മകളെ സ്‌നേഹത്തോടെ കൈകൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ലേ എന്നൊക്കെയായിരുന്നു ഹണിപ്രീത് തിരിച്ച് ചോദിച്ചത്. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആയിരുന്നു ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്.

ഗുര്‍മീതും നിഷ്‌കളങ്കന്‍

ഗുര്‍മീതും നിഷ്‌കളങ്കന്‍

ഗുര്‍മീത് റാം റഹീം സിങ് ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ഹണിപ്രീതിന്റെ മറ്റൊരു വാദം. ഒരു കത്തിന്റെ പേരില്‍ ഒരാളെ കുറ്റക്കാരനായി മുദ്രകുത്താന്‍ ആകുമോ എന്നും ഹണിപ്രീത് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

English summary
Honeypreet Insan, the "adopted daughter" of jailed Dera Sacha Sauda chief Gurmeet Ram Rahim Singh, was questioned well into the night at a police station in Haryana's Panchkula after her arrest yesterday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X