കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
ന്യൂദല്‍ഹി: കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നാലെ സി പി എമ്മിനും സി പി ഐയ്ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. സി പി എം 15 കോടിയും സി പി ഐ 23 കോടി അടക്കണം എന്നാണ് നോട്ടീസില്‍ ആദായ നികുകി വകുപ്പ് പറഞ്ഞിരിക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാത്തതിനാണ് സി പി എമ്മിന് നോട്ടീസ് അയച്ചിരിക്കുന്നത്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനാണ് സി പി ഐക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
നേരത്തെ 1823.08 കോടി രൂപ ഉടന്‍ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം പ്രതിസന്ധിയിലായിരിക്കെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമുള്ള തുക ഒടുക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെ എംപിക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. 72 മണിക്കൂറിനിടെ 11 നോട്ടീസുകള്‍ തനിക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ഗോഖലെ പറയുന്നത്. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നികുതി തീവ്രവാദമാണ് നടത്തുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനാധിപത്യം നശിപ്പിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം തകര്‍ക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും എന്നും ഇനി ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരാത്ത വിധത്തിലായിരിക്കും നടപടി എന്നും ഇത് തന്റെ ഉറപ്പാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദായ നികുതി ഉള്‍പ്പെടെയുള്ള കേന്ദ്ര വകുപ്പുകള്‍ ബി ജെ പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
നികുതി ആവശ്യങ്ങള്‍ റദ്ദാക്കാന്‍ നീണ്ട നിയമയുദ്ധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകളില്‍ നിന്ന് ബി ജെ പിക്ക് സംഭാവന ലഭിച്ചിട്ടുണ്ടെന്നും അവരുടെ ആദായ നികുതിയും കണക്കാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു. ബിജെപി ആദായനികുതി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, പോസ്റ്റ്-റെയ്ഡ് കോഴ, ഷെല്‍ കമ്പനികള്‍ എന്നിവ ഉപയോഗിച്ച് 'ഇലക്ടറല്‍ ബോണ്ട് അഴിമതി' വഴി ബിജെപി 8,200 കോടി രൂപ സമാഹരിച്ചതായി ജയറാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിനെ സാമ്പത്തികമായി തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും എന്നാല്‍ തങ്ങള്‍ തളരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications