തമിഴ്നാട് അനിശ്ചിതത്വം തുടരും; തർക്കം പരിഹരിക്കാൻ ഇരുകൂട്ടരം ദില്ലിയിലേക്ക്, പോയപോലെ തിരിച്ച് ?
.ഒപിഎസ്-ഇപിഎസ് പക്ഷ മന്ത്രിമാരായ പി തങ്കമണി, സി.വി. ഷൺമുഖം, ഡി.ജയകുമാർ എന്നിവരും രാജ്യസഭാ എംപി, വി. മൈത്രേയനും മുൻ എംപി മനോജ് പാണ്ഡ്യനുമാണ് ദില്ലിയിലെത്തുക.
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ തർക്കവും ഭരണപ്രതിസന്ധിയും രൂക്ഷമാകുമ്പോൾ പ്രശ്നപരിഹാരത്തിന് ഇരു കൂട്ടരും ദില്ലിയിലേക്ക്. ഒപിഎസ്-ഇപിഎസ് വിഭാഗവും ടിടിവി പക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനെ കണും.ഒപിഎസ്-ഇപിഎസ് പക്ഷ മന്ത്രിമാരായ പി തങ്കമണി, സി.വി. ഷൺമുഖം, ഡി.ജയകുമാർ എന്നിവരും രാജ്യസഭാ എംപി, വി. മൈത്രേയനും മുൻ എംപി മനോജ് പാണ്ഡ്യനുമാണ് ദില്ലിയിലെത്തുക.

ദിനകരൻ-ശശികല എതിർപ്പ് മറികടന്ന് സെപ്റ്റംബർ 12 ന് പാർട്ടി ജനറൽ കൗൺസിൽ യോഗം ചേരും.എന്നാൽ ജനറൽ കൗൺസിൽ യോഗം ചേരുന്ന തിനു മുൻപ് തന്നെ ഇരു വിഭാഗവും ദില്ലിയാത്ര ഉറപ്പിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഈ ആഴ്ച തന്നെ ദില്ലിയിലെത്തി തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനാണ് നീക്കം.

ആവശ്യം രണ്ടില ചിഹ്നം
എടപ്പാടി പളനിസ്വാമിയും ഒ പനീർശെൽവവും ഈ ആഴ്ച തന്നെ ദില്ലിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ലയത്തിനുള്ള സത്യവാങ് മൂലം നൽകിയതിനുശേഷം പാർട്ടിചിഹ്നമായിരുന്ന രണ്ടിലക്ക് വേണ്ടി അവകാശമുന്നയിക്കും.കൂടാതെ ശശികലയുടെ ജനറൽ സെക്രട്ടറി പദവിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്യും. കൂടാതെ ബിജെപി നേതൃത്വത്തെ കാണും

പുതിയ തന്ത്രം പയറ്റി ടിടിവി
തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഭരണം കൈവിട്ടു പോകാതിരിക്കാൻ പുതിയ തന്ത്രം പയറ്റി ടിടിവി. വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ടിടിവിയുടെ നീക്കം.

പ്രതിപക്ഷം ഗവർണർക്കു മുന്നിൽ
തമിഴ്നാട്ടിലെ രാഷ്ട്രീയ പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ഗവർണറെ കണ്ടു. 113 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് എടപ്പാടി പളനിസാമിക്കുള്ളതെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ തുടരാൻ അനുവദിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഗവർണറുടെ ഉറപ്പ്
ചട്ടങ്ങളും നിയമവശങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗവർണർ ഉറപ്പു നൽകി.

കാര്യങ്ങൾ കൈവിട്ടു പോകും
അതേസമയം ഗവര്‍ണര്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുന്നതിനെ കുറിച്ച് അലോചിക്കുമെന്നും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. കൂടാതെ നിയമസഭയിൽ അവിശ്വാസത്തിന് കത്ത് നല്‍കിയിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ രാഷ്ട്രപതിയെ കാ ണാൻ തിരുമാനിച്ചത്.

പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം
സഭയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയില്‍ ഡി.എം.കെയുടെ 21 എം.എ.ല്‍എമാര്‍ക്ക് നിയമസഭ പ്രിവില്ലേജ് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിനെതിരായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്

എതിരാളികളെ ഒതുക്കുന്നു
ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന എതിരാളികളെ ഉതുക്കാനാണ് അണ്ണാ ഡിഎംകെയുടെ തീരുമാനം. ഇതിനായി ശശികലയെ പുറത്താക്കി ദിനകരന്‍ പക്ഷത്തെയും പ്രിവിലേജ് കമ്മിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടിസിലൂടെ ഡി.എം.കെയെയും പ്രതിരോധിക്കാനാണ് ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications