Get Updates
Get notified of breaking news, exclusive insights, and must-see stories!

സർവകക്ഷി യോഗം: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി പ്രതിപക്ഷം

ന്യൂഡൽഹി: അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സർക്കാർ ഞായറാഴ്ച വിളിച്ച സർവകക്ഷിയോ​ഗത്തിൽ പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിന് വേണ്ടി വാ​ദിച്ച് പ്രാദേശിക പാർട്ടികൾ.

അഞ്ച് ദിവസത്തെ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനും പാസാക്കാനും വേണ്ടി വാദിക്കുമെന്ന് ബി ജെ ഡി, ബി ആർ എസ് നേതാക്കൾ പറഞ്ഞു.

parliament

വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക സംഘർഷം, മണിപ്പൂരിലെ സാഹചര്യം തുടങ്ങിയ വിഷയങ്ങൾ സർവകക്ഷി യോഗത്തിൽ പാർട്ടി ഉന്നയിക്കും എന്ന് കോൺഗ്രസ് എം പി പ്രമോദ് തിവാരി പറഞ്ഞു. അതിൽ പങ്കെടുക്കാനാണ് അദ്ദേഹം പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ എത്തിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭയിലെ ഉപനേതാവ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, രാജ്യസഭയിലെ സഭാ നേതാവ്; യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പങ്കെടുത്തു.

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രിയും ജെ ഡിഎ സ് നേതാവുമായ എച്ച് ഡി ദേവഗൗഡ, ഡി എം കെയുടെ കനിമൊഴി, ടി ഡി പിയുടെ റാം മോഹൻ നായിഡു, ടി എം സിയുടെ ഡെറക് ഒബ്രിയാൻ, എ എ പിയുടെ സഞ്ജയ് സിംഗ്, ബിജെഡിയുടെ സസ്മിത് പത്ര, ബി ആർ എസിലെ കെ കേശവ റാവു

വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ വി വിജയസായി റെഡ്ഡി, ആർജെഡിയുടെ മനോജ് ഝാ, ജെ ഡി യുവിന്റെ അനിൽ ഹെഗ്‌ഡെ, എസ്പിയുടെ രാം ഗോപാൽ യാദവ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. നാളെ പഴയ പാർലമെന്റ് മന്ദിരത്തിൽ ആകും പ്രത്യേക സമ്മേളനം തുടങ്ങുക. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+