Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയേയും അദാനിയേയും ആരാധിക്കണം; കാരണങ്ങള്‍ നിരത്തി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂദല്‍ഹി: വ്യവസായികളും ശതകോടീശ്വരന്‍മാരുമായ മുകേഷ് അംബാനിയേയും ഗൗതം അദാനിയേയും പുകഴ്ത്തി ബി ജെ പി എം പി അല്‍ഫോണ്‍സ് കണ്ണന്താനം. ബജറ്റ് ചര്‍ച്ചയ്ക്കിടെ രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തൊഴിലില്ലായ്മയെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരുമായി രൂക്ഷമായ വാക്‌പോര് നടത്തുന്നതിനിടെയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം അംബാനിയേയും അദാനിയേയും കൂട്ടുപിടിച്ച് പ്രതിരോധം തീര്‍ത്തത്. അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവരെ ആരാധിക്കണമെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്.

എന്റെ വാക്കുകള്‍ മുതലാളിമാരുടെ മുഖപത്രമാണെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താം. ഈ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ആളുകളുടെ പേര് ഞാന്‍ പറയാം. കാരണം നിങ്ങള്‍ തന്നെ അവരുടെ പേരുകള്‍ ഇവിടെ പറഞ്ഞു കഴിഞ്ഞു. അത് റിലയന്‍സ് ആയാലും, അംബാനി ആയാലും, അദാനിയായാലും, ആരായാലും, അവരെ ആരാധിക്കണം. അതെ, കാരണം അവര്‍ ജോലി നല്‍കുന്നു... പണം നിക്ഷേപിക്കുന്ന ആളുകള്‍ അംബാനിയോ അദാനിയോ അതോ മറ്റേതെങ്കിലും വ്യവസായിയോ ആകട്ടെ. അവര്‍ ഈ രാജ്യത്ത് പണം നിക്ഷേപിക്കുന്നു. അതുവഴി ഓരോ വ്യവസായിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അവര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനാല്‍ തന്നെ അവരെ ബഹുമാനിക്കേണ്ടതുണ്ട്, അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

1

'ആഗോള അസമത്വങ്ങള്‍ ഒരു വസ്തുതയാണ്' എന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരുടെ സ്വത്ത് വര്‍ധിച്ചെന്നാണ് പ്രതിപക്ഷം വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 1016 ശതമാനം ഉയര്‍ന്നു. നിങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാണോ? ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ സമ്പത്തില്‍ 126 ശതമാനം വര്‍ധനവുണ്ടായി. ബെസോസിന്റെ സമ്പത്ത് 67 ശതമാനം ഉയര്‍ന്നു. ഈ ആദ്യ 10 പേരില്‍ ഏറ്റവും താഴ്ന്നത് ബില്‍ ഗേറ്റ്സാണ്. അദ്ദേഹത്തിന്റെ സമ്പത്ത് 30 ശതമാനം ഉയര്‍ന്നു. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ആഗോള അസമത്വം ഒരു വസ്തുതയാണ്. ലോകത്ത് മൂന്ന് ബില്യണ്‍ ആളുകള്‍ പ്രതിദിനം അഞ്ച് ഡോളറില്‍ താഴെയാണ് ജീവിക്കുന്നത്. അതിനാല്‍, ആഗോള അസമത്വങ്ങള്‍ ഒരു വസ്തുതയാണ്, അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Recommended Video

cmsvideo
    കേരളം; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരെ ആരാധിക്കണം; കണ്ണന്താനം
    2

    അതേസമയം 'മുഖമില്ലാത്ത', 'തൊഴില്‍രഹിത' വളര്‍ച്ചയെക്കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സര്‍ക്കാരിന്റെ നയങ്ങള്‍ വരുമാന അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച ആര്‍ ജെ ഡിയുടെ മനോജ് കുമാര്‍ ഝാ, സര്‍ക്കാര്‍ ഇതിനെ അമൃത് കാല്‍ കാ ബജറ്റ് എന്നാണ് വിശേഷിപ്പിച്ചതെന്ന് പറഞ്ഞു.

    3

    കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി നോക്കുമ്പോള്‍... ആര്‍ക്കാണ് അമൃത് ലഭിക്കുന്നതെന്നും ആര്‍ക്കാണ് വിഷം ലഭിക്കുന്നതെന്നും വ്യക്തമാകും. അമൃത് സുഹൃത്തുക്കള്‍ക്കുള്ളതാണ്. ഇത് ആവശ്യത്തിന് വിതരണം ചെയ്യപ്പെടുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും വിഷം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രത്തിന് ഒരു കാഴ്ചപ്പാടും ഇല്ലെന്നും സര്‍ക്കാര്‍ തൊഴില്‍ കലണ്ടര്‍ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലില്ലാത്ത യുവാക്കളുടെ ക്ഷമ നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

    4

    ബജറ്റില്‍ വിലക്കയറ്റത്തെക്കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ലെന്ന് ബി ജെ ഡിയുടെ സുജീത് കുമാര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (എ ംജി എന്‍ ആര്‍ ഇ ജി എ) വിഹിതം 25 ശതമാനം കുറച്ചിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച് ഉയര്‍ന്ന കാര്യങ്ങള്‍ സംസാരിക്കുന്നു, എന്നാല്‍ ജി ഡി പിയുടെ 3 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ബജറ്റ് രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ആഗോള സാമ്പത്തിക സൂപ്പര്‍ പവറായി സ്ഥാപിക്കാനും തയ്യാറെടുക്കുന്നതാണെന്ന് ബി ജെ പി എം പി ജി വി എല്‍ നരസിംഹ റാവു പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+