Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ നാളെ ലെഫ്.ഗവര്‍ണറെ കാണും, രാജിക്കത്ത് കൈമാറും; എഎപി എംഎല്‍എമാരുടെ യോഗം നാളെ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ നാളെ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ എല്‍ജി സക്‌സേനയെ കാണും. കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് നേരത്തെ കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കിയത്. നാളെ വൈകീട്ട് നാലരയ്ക്ക് എല്‍ജി സെക്രട്ടേറിയേറ്റില്‍ വെച്ച് കെജ്രിവാള്‍ ലെഫ്. ഗവര്‍ണറെ കാണും. കെജ്രിവാള്‍ നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും.

അതേസമയം ആംആദ്മി പാര്‍ട്ടിയുടെ നിര്‍ണായകമായ രാഷ്ട്രീയ കാര്യ സമിതി യോഗം കെജ്രിവാളിന്റെ വസതിയില്‍ ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, കൈലാഷ് ഗെലോട്ട്, അതീഷി എന്നിവര്‍ കെജ്രിവാളിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തിരഞ്ഞെടുക്കുമെന്ന് എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

arvind-kejriwal

നിയമസഭാ കക്ഷി നേതാക്കളുടെ യോഗത്തില്‍ സഭാ നേതാവിനെ തിരഞ്ഞെടുക്കുമെന്നും പഥക് പറഞ്ഞു. അതേസമയം അരവിന്ദ് കെജ്രിവാള്‍ അധികാര ഭ്രമമുള്ളയാളല്ല. അഭിമാനമാണ് അദ്ദേഹത്തിന് വലുതെന്നും സന്ദീപ് പഥക് പറഞ്ഞു.

അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നാളെ രാവിലെ 11.30ന് എംഎല്‍എമാരുടെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ നടന്നുവെന്ന് സന്ദീപ് പഥക് സ്ഥിരീകരിച്ചു. ഓരോ ഗ്രാമങ്ങളിലും പ്രചാരണം നടത്തുമെന്നും അദേഹം അറിയിച്ചു.

രൂക്ഷ വിമര്‍ശനമാണ് കെജ്രിവാളിന്റെ രാജിയുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയിരിക്കുന്നത്. ഈ രാജി 177 ദിവസങ്ങള്‍ക്ക് മുമ്പ് വരേണ്ടിയിരുന്നുവെന്ന് ബിജെപി എംപി ബാന്‍സുരി സ്വരാജ് പറഞ്ഞു. കോടതി മദ്യ അഴിമതിയില്‍ കെജ്രിവാളിന്റെ പങ്ക് മനസ്സിലാക്കിയതാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കെജ്രിവാള്‍ യോഗ്യനല്ലെന്ന് കോടതിക്ക് അറിയാം. മുഖ്യമന്ത്രിയുടെ പദവിയില്‍ ഇരുന്ന് ഒരു ഫയലിലും കെജ്രിവാളിന് ഒപ്പിടാന്‍ ആവില്ല. ഇത് മനസ്സിലാക്കി അദ്ദേഹം നടത്തിയ നാടകമാണ് ഈ രാജി. ധാര്‍മികത ഉയര്‍ത്തിപിടിച്ചാണ് ഈ രാജിയെന്ന കെജ്രിവാളിന്റെ വാദം വെറും അഭിനയമാണെന്നും ബാന്‍സുരി സ്വരാജ് പറഞ്ഞു.

അതേസമയം എന്തുകൊണ്ട് കെജ്രിവാള്‍ രാജിവെക്കുന്നുവെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. എഎപി മുമ്പൊരിക്കല്‍ നിയമസഭ പിരിച്ചുവിട്ട് അബദ്ധം കാണിച്ചതാണ്. ഇനിയൊരിക്കല്‍ കൂടി അത്‌ചെയ്താല്‍ പ്രതിപക്ഷം ഞങ്ങളെ പരിഹസിക്കും. ഭരണത്തില്‍ നിന്ന് പേടിച്ച് ഓടി പോവുകയാണെന്ന് ആരോപിക്കുമെന്ന് ഭരദ്വാജ് പറഞ്ഞു. കെജ്രിവാള്‍ രണ്ട് ദിവസമെടുത്തത് ഇന്നലെ ഞായറാഴ്ച്ചയായത് കൊണ്ടാണ്. തിങ്കളാഴ്ച്ച ഈദാണ്. അതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ ചൊവ്വാഴ്ച്ച രാജിവെക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+