90 വർഷം പഴക്കമുള്ള പാരമ്പര്യത്തിന് അന്ത്യം; വെള്ളിയാഴ്‌ചയിലെ നമസ്‌കാര ഇടവേള ഒഴിവാക്കി അസം നിയമസഭ
ഗുവാഹത്തി: അസം നിയമസഭ വെള്ളിയാഴ്‌ചകളിൽ നൽകിയിരുന്ന നമസ്‌കാര ഇടവേള ഒഴിവാക്കി. ഇതുവരെ മുസ്ലീം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ പ്രാർത്ഥനക്കായി രണ്ട് മണിക്കൂർ ഇടവേള നൽകി വന്നിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഈ പാരമ്പര്യമാണ് നിയമസഭ ഒഴിവാക്കിയത്. കഴിഞ്ഞ ഓഗസ്‌റ്റിൽ ഇത് സംബന്ധിച്ച തീരുമാനം വന്നെങ്കിലും നടപ്പാക്കാൻ വൈകുകയായിരുന്നു.
സഭയുടെ പുതിയ സമ്മേളനത്തിൽ നിന്ന് ഈ ഇടവേള എടുത്ത് കളയുകയായിരുന്നു. ഏകദേശം 90 വർഷത്തോളമായി തുടരുന്ന സമ്പ്രദായമാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. നിരവധി മുസ്ലീം എംഎൽഎമാരാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

തീരുമാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച എഐയുഡിഎഫ് എംഎൽഎ റഫീഖുൽ ഇസ്ലാം, ഇത് സംഖ്യയുടെ ബലത്തിൽ അടിച്ചേൽപ്പിച്ച തീരുമാനമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 'മുപ്പതോളം മുസ്ലീം എംഎൽഎമാരാണ് നിയമസഭയിലുള്ളത്. ഈ നീക്കത്തിനെതിരെ ഞങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അവർക്ക് (ബിജെപിക്ക്) ഭൂരിപക്ഷമുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് അക്കാര്യം അടിച്ചേൽപ്പിക്കുന്നത്' അദ്ദേഹം പറഞ്ഞു.
അതേസമയം, വെള്ളിയാഴ്‌ചകളിൽ മുസ്ലീം എംഎൽഎമാർക്ക് സമീപത്ത് തന്നെ പ്രാർത്ഥന നടത്താൻ വ്യവസ്ഥ ചെയ്യാമെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ പറഞ്ഞു. വെള്ളിയാഴ്‌ചകളിൽ മാത്രമുള്ള പ്രത്യേക പ്രാർഥനയായതിനാൽ അതിനുള്ള സൗകര്യം അടുത്തുതന്നെ ചെയ്യാമെന്ന് കരുതുന്നതായാണ് അദ്ദേഹം പറഞ്ഞത്.
ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്ത്, അസം നിയമസഭയുടെ നടപടിക്രമങ്ങൾ മറ്റേതൊരു ദിവസത്തേയും പോലെ വെള്ളിയാഴ്‌ചകളിലും നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നുവെന്ന് നിയമസഭാ സ്‌പീക്കർ ബിശ്വജിത്ത് ദൈമാരി പറഞ്ഞു. പിന്നീട് ഈ നിർദ്ദേശം റൂൾസ് കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കുകയും അത് ഏകകണ്ഠമായി പാസാക്കുകയും ചെയ്‌തിരുന്നു.
തീരുമാനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ സ്വാഗതം ചെയ്‌തു. 1937-ൽ മുസ്‌ലിം ലീഗിന്റെ സയ്യിദ് സാദുള്ള കൊണ്ടുവന്ന ഒരു സമ്പ്രദായമാണിതെന്നും ഉൽപാദനക്ഷമതയ്ക്ക് മുൻഗണന നൽകുകയും കൊളോണിയൽ ഭാരത്തിന്റെ മറ്റൊരു അവശിഷ്‌ടം കളയുകയുമാണ് ചെയ്‌തതെന്ന് തീരുമാനത്തെത്തെ കുറിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
സാധാരണ രാവിലെ 9.30നാണ് നിയമസഭ ആരംഭിക്കാറുള്ളത്. എന്നാല്‍ വെള്ളിയാഴ്‌ച മാത്രം ഒമ്പതിന് തുടങ്ങുകയും രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുകയുമാണ് ചെയ്‌തു വന്നിരുന്നത്. എന്നാൽ അസമില്‍ ബിജെപി ആദ്യമായി അധികാരത്തില്‍ എത്തിയു ശേഷമാണ് ഭരണകക്ഷി എംഎല്‍എമാർ ഈ ഇടവേള എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications