നായയെ നടത്തിക്കാൻ കായികതാരങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു; ഐഎഎസ് ദമ്പതികൾക്ക് സ്ഥലംമാറ്റം
ഡൽഹി; സ്വന്തം വളർത്തു നായയെ നടത്തിക്കാനായി ഡൽഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഉ ദ്യോ ഗസ്ഥനും ഭാര്യക്കും സ്ഥലം മാറ്റം. ബ്യൂറോക്രാറ്റായ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു ബ്യൂറോക്രാറ്റുകൂടിയായ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും ആണ് സ്ഥലം മാറ്റിയിരിക്കുന്നത്. തന്റെ നായയെ നടത്തിക്കാനായി ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്ന കായിക താരങ്ങളേയും പരിശീലകരേയും ഒഴിപ്പിച്ചതിന്റെ മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. "സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ ആരംഭിക്കും" എന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

സ്വന്തം നായയെ നടത്തിക്കാനായി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ. വൈകുന്നേരം 7 മണിക്ക് മുമ്പേ തന്നെ പരിശീലനം പൂർത്തിയാക്കാൻ സഞ്ജീവ് ഖിർവാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരാതിയുമായി കായിക താരങ്ങളും രം ഗത്ത് വന്നു. എന്നാൽ കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു എന്നും റിപ്പോർട്ട് ഉണ്ട്. അത്ലറ്റുകൾക്ക് പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണ്. അതിനുശേഷം പരിശീലകരും അത്ലറ്റുകളും പോകുമെന്നും അദ്ദേഹം പറഞ്ഞു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇപ്പോൾ ഈ റിപ്പോർട്ട് നിഷേധിച്ചുകൊണ്ട് ചൗധരി രം ഗത്തെത്തിയിട്ടുണ്ട്. സ്റ്റേഡിയം നേരത്തേ ഒഴിയാൻ താൻ കായികതാരങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല എന്നും ചൗധരി പറഞ്ഞു. അതിനിടെ ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടികളിൽ സോഷ്യയിൽ മീഡിയകളിൽ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടായത്. സംഭവം വിവാദമായതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കളിക്കാർക്കും അവരുടെ പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നിടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications