അയോധ്യ വിധി: തര്‍ക്കഭൂമി മൂന്നായി വിഭജിക്കേണ്ട, അലഹബാദ് ഹൈക്കോടതി വിധി തളളി അന്തിമ വിധി
ദില്ലി: തര്‍ക്ക ഭൂമി മൂന്നായി വിഭിജിക്കാനുള്ള 2010 സെപ്തംബര്‍ 30 ലെ അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി രാം ലല്ലയ്ക്കും, നിര്‍മോഹി അഖോരിക്കും സുന്നി വഖഫ് ബോര്‍ഡിനും തര്‍ക്കഭൂമി തുല്യമായി പങ്കിട്ട് നല്‍കുന്നതായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്‍റെ വിധി. ഈ വിധിയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ്റ് അധ്യക്ഷനായ ബെഞ്ച് കേസില്‍ ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
അന്തിമ വിധി: അയോധ്യയില്‍ രാമക്ഷേത്രത്തിന് സുപ്രീംകോടതി അനുമതി, മുസ്ലിംകള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി
രാമവിഗ്രഹം സ്ഥാപിച്ചിരുന്ന സ്ഥലം രാം ലല്ലയ്ക്കും സീതാരസോയിയും രാം ചബൂത്തരയും ഉള്‍പ്പെട്ട ഭാഗം നിര്‍മോഹി അഖോരിക്കും മൂന്നാമത്തെ ഭാഗം സുന്നി വഖഫ് ബോര്‍ഡിനും ആണ് നല്‍കിയത്. മൂന്ന് കൂട്ടരും മറ്റുള്ളവർക്ക് പ്രയാസമുണ്ടാകാത്ത തരത്തിൽ തങ്ങളുടെ ഭൂമി മതിൽ കെട്ടി വേർതിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും കോടതി വിധിച്ചു.
Recommended Video
ഭൂമിയുടെ കാര്യത്തിൽ കക്ഷികൾ തമ്മിൽ നീക്കുപോക്കുകൾ ആകാമെന്നും എന്നാൽ, ഏതെങ്കിലും വിഭാഗത്തിന് നഷ്ടപ്പെടുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്ന് നല്‍കിയാല്‍ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ അഖില ഭാരതീയ ഹിന്ദു മഹാസഭയും സുന്നി വഖഫ് ബോര്‍ഡും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 2011 മെയ് 9 ന് ഭൂമിയുടെ അവകാശവാദം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി.
അയോധ്യ വിധി: തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ട്രസ്റ്റ്