ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇനി അഹിന്ദുക്കളെ പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി
ബദരീനാഥ്-കേദാര്‍നാഥ് ധാമിലും അതിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുമെന്ന് ക്ഷേത്ര കമ്മിറ്റി. ഉത്തരാഖണ്ഡിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇനി ഹിന്ദുക്കള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ചാര് ധാം തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായ രണ്ട് ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം സംബന്ധിച്ച നിര്‍ദ്ദേശം പാസാക്കും. ക്ഷേത്ര കമ്മിറ്റിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ തീരുമാനമായിട്ടുണ്ട് എന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ഞായറാഴ്ച ഏകകണ്ഠമായി തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍ മുതല്‍ മാ ഗംഗയുടെ ശൈത്യകാല വാസസ്ഥലമായ മുഖ്ബ വരെ ഈ നിയന്ത്രണം ബാധകമാകുമെന്ന് കമ്മിറ്റി അറിയിച്ചു. ധാമിലേക്കും മുഖ്ബയിലേക്കും അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിരോധനം കര്‍ശനമായി നടപ്പിലാക്കുമെന്ന് ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ചെയര്മാന് സുരേഷ് സെംവാള്‍ സ്ഥിരീകരിച്ചു.
ഉത്തരാഖണ്ഡിന്റെ മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്ന് ദ്വിവേദി പറഞ്ഞു. 'ചരിത്രപരമായി, കേദാര്‍നാഥ്, മന മേഖലകളിലുടനീളമുള്ള ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബിജെപി ഇതര സര്‍ക്കാരുകളുടെ കാലത്ത്, ഈ പാരമ്പര്യങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെട്ടു. പൂര്‍ണമായ പാലനം ഉറപ്പാക്കാന്‍ ഇനി നടപടികള്‍ സ്വീകരിക്കും,' അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള അനധികൃത ആരാധനാലയങ്ങള്‍ നീക്കം ചെയ്യാനുള്ള മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ നിര്‍ദ്ദേശങ്ങളെ ദ്വിവേദി പ്രശംസിച്ചു, ഉത്തരാഖണ്ഡിന്റെ മതപരമായ സ്വത്വം, സാംസ്കാരിക പൈതൃകം, ക്രമസമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നീക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും ക്ഷേത്ര കമ്മിറ്റികളും തമ്മിലുള്ള ഏകോപനം ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളുടെയും പാരമ്പര്യങ്ങളുടെയും പവിത്രത കൂടുതല്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
'സംസ്ഥാനത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും ശുപാര്‍ശകള്‍ക്കനുസൃതമായി ഭരണം പ്രവര്‍ത്തിക്കും' എന്ന് പുഷ്കര്‍ സിംഗ് ധാമി പ്രതികരിച്ചു. ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രം ആറ് മാസത്തെ ശൈത്യകാല അടച്ചുപൂട്ടലിന് ശേഷം ഏപ്രില്‍ 23 ന് ഭക്തര്‍ക്കായി വീണ്ടും തുറക്കും. ബസന്ത് പഞ്ചമി ദിനത്തില്‍ നരേന്ദ്ര നഗറിലെ തെഹ്രി റോയല്‍ പാലസില്‍ പരമ്പരാഗത ആചാരങ്ങള്‍ പാലിച്ചാണ് തീയതിയും മുഹൂര്‍ത്തവും അന്തിമമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തര്‍കാശിയിലെ ഗംഗോത്രി, യമുനോത്രി ആരാധനാലയങ്ങള്‍ ഏപ്രില്‍ 19 ന് അക്ഷയ തൃതീയ ദിനത്തിലും, രുദ്രപ്രയാഗിലെ കേദാര്‍നാഥ് ധാമിന്റെ തുറക്കല്‍ തീയതി മഹാ ശിവരാത്രി ദിനത്തിലും പ്രഖ്യാപിക്കും.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications