ബംഗാളിന്റെ വിപ്ലവ വീര്യം; ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒരിക്കൽ പിടിച്ചുകുലുക്കിയ നാട്ടിലേക്ക് ഒരു തിരിച്ചുപോക്ക്
ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാൾ അവർക്ക് എന്നും വലിയ തലവേദനയായിരുന്നു. കൊളോണിയൽ തലസ്ഥാനം ഉൾപ്പെടെ ഈ പ്രദേശം ഭരണാധികാരികളെ നിരന്തരം അലോസരപ്പെടുത്തുകയും ചെയ്‌തു. സാമ്രാജ്യത്വത്തെ ചോദ്യം ചെയ്‌ത ആ ബംഗാൾ കടുവയുടെ പോരാട്ടവീര്യം ഇന്ന് എവിടെയാണ് എന്ന ചോദ്യം ഈ ഫെബ്രുവരി 13-ന് പ്രസക്തമാവുന്നു.
കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ഇന്ത്യയുടെ തലസ്ഥാനം മാറ്റിയതിന് 95 വർഷം തികയുകയാണ്. അശാന്തമായ ബംഗാളിൽ നിന്ന് അധികാരം മാറ്റാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായത് എന്തുകൊണ്ടെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ മാറ്റം കേവലം ഭരണപരമായിരുന്നില്ല, മറിച്ച് ഒരു രാഷ്ട്രീയ അംഗീകാരം കൂടിയായിരുന്നു.

ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ബംഗാൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ വരെ ബംഗാൾ ഇന്ത്യൻ ദേശീയതയുടെ പ്രഭവകേന്ദ്രമായി വളർന്നു. കൽക്കട്ട എതിർപ്പുകളുടെ ഉറവിടമായിരുന്നു. വിദ്യാസമ്പന്നർ ഇംഗ്ലീഷ് വിദ്യാഭ്യാസം വിമർശനത്തിനുള്ള ആയുധമാക്കി. പത്രങ്ങളും ലഘുലേഖകളും രാഷ്ട്രീയ അവബോധം മൂർച്ച കൂട്ടി.
അനുശീലൻ സമിതിയും യുഗാന്തറും തീവ്രവാദ ചെറുത്തുനിൽപ്പിന് തുടക്കമിട്ടു. യുവ വിപ്ലവകാരികൾ കൊലപാതകങ്ങളും ബോംബ് ആക്രമണങ്ങളും നടത്തി. അടിച്ചമർത്തലുകൾ ചെറുത്തുനിൽപ്പിനെ കൂടുതൽ ശക്തമാക്കി. ബംഗാൾ സാമ്രാജ്യത്തിലെ ഏറ്റവും രാഷ്ട്രീയപരമായി അസ്ഥിരമായ പ്രദേശമായി മാറുകയും ചെയ്‌തു.
ആൻഡമാനിലെ സെല്ലുലാർ ജയിൽ, കാലാപാനി, കൊളോണിയൽ ശിക്ഷയുടെ പ്രതീകമായി മാറി. അവിടേക്ക് കൊണ്ടുപോകപ്പെട്ട ആദ്യകാല രാഷ്ട്രീയ തടവുകാരിൽ വലിയൊരു വിഭാഗം ബംഗാളിൽ നിന്നുള്ള വിപ്ലവകാരികളായിരുന്നു, ഗൂഢാലോചന കേസുകളിലും രഹസ്യ പ്രസ്ഥാനങ്ങളിലും ശിക്ഷിക്കപ്പെട്ടവർ. സാമ്രാജ്യത്വ അധികാരത്തിന് ഏറ്റവും അപകടകരമായ ഭീഷണിയായി രാജ് അവരെ വീക്ഷിച്ചു.
ഭിന്നിപ്പിച്ചു ഭരിക്കുക
ഈ വിപ്ലവ ശക്തിയെ പിളർത്താൻ ലോർഡ് കഴ്‌സൺ 1905-ൽ ബംഗാളിനെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചു. ദേശീയ പ്രസ്ഥാനം തകർക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ഈ തീരുമാനം ശക്തമായ ജനകീയ പ്രതികരണത്തിന് തിരികൊളുത്തി. സ്വദേശി പ്രസ്ഥാനവും ബ്രിട്ടീഷ് വസ്‌തുക്കളുടെ ബഹിഷ്‌കരണവും ശക്തിപ്പെട്ടു.

ബംഗാൾ തകരുകയല്ല, കൂടുതൽ കരുത്താർജിക്കുകയായിരുന്നു; ദേശീയത തെരുവുകളിലേക്കും വ്യാപിച്ചു. ബ്രിട്ടീഷുകാർ സാമ്രാജ്യത്വ പ്രതീകാത്മകതയ്ക്ക് പ്രാധാന്യം നൽകിയെങ്കിലും, വിക്ടോറിയ മെമ്മോറിയൽ പോലുള്ള നിർമ്മിതികൾ പോലും സ്ഥിരത ഉറപ്പാക്കിയില്ല. കൊൽക്കത്തയിൽ നിന്നുള്ള ഭരണം ദുഷ്‌കരമായിരുന്നു.
സാമ്രാജ്യത്വ പ്രതീകാത്മകതയും ഭരണപരമായ ആശങ്കയും
വിപ്ലവ പ്രവർത്തനവും ഭരണപരമായ ദുർബലതയും അന്നത്തെ ഇന്ത്യയുടെ തലസ്ഥാനത്തെ അപകടത്തിലാക്കി. അധികാരം മാറ്റാനുള്ള ചിന്തകൾക്ക് വേഗത കൂട്ടി. 1931 ഫെബ്രുവരി 13-ന് ന്യൂഡൽഹിയിൽ പുതിയ തലസ്ഥാനം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി, കഴ്‌സന്റെ ബംഗാൾ വിഭജനത്തിനു ശേഷം തലസ്ഥാനം മാറ്റുന്ന ആശയം ശക്തി പ്രാപിച്ചു.
കഴ്‌സന്റെ സമീപനം സാമ്രാജ്യത്വ വൃത്തങ്ങളിൽ പോലും വിവാദപരമായിരുന്നു. ലോർഡ് ഹാർഡിംഗ് (1910-1916) ചുമതലയേറ്റപ്പോഴേക്കും ചർച്ചകൾ ഭരണശേഷിയെക്കുറിച്ചായി മാറി. 1911 ഡിസംബറിലെ ഡൽഹി ദർബാറിൽ ജോർജ്ജ് അഞ്ചാമൻ രാജാവ് അധികാരം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു.

സുരക്ഷാ പ്രശ്‌നങ്ങൾ, ഭൂമിശാസ്ത്രപരമായ യുക്തി, സാമ്രാജ്യത്വ സന്ദേശങ്ങൾ എന്നിവയായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. ഡൽഹിക്ക് കൂടുതൽ കേന്ദ്ര സ്ഥാനമുണ്ടായിരുന്നതും മുൻകാല ഇന്ത്യൻ സാമ്രാജ്യങ്ങളുമായി ബന്ധപ്പെട്ടതും ഇതിനി തുണയായി. ന്യൂഡൽഹി അധികാര കേന്ദ്രമായതോടെ കൊൽക്കത്തയുടെ പ്രാധാന്യം കുറഞ്ഞു.
ബംഗാളികളുടെ ഡൽഹിയിലേക്കുള്ള കുടിയേറ്റം
ബംഗാളി ഉദ്യോഗസ്ഥരുൾപ്പെടെയുള്ള ഭരണാധികാരികളെ ഡൽഹിയിലേക്ക് മാറ്റി. വിപ്ലവകാരികളെയും കഴിവുള്ള ഭരണാധികാരികളെയും ഒരേസമയം സൃഷ്‌ടിച്ച ബംഗാൾ, 1905-നും 1930-കൾക്കും ഇടയിൽ കൊൽക്കത്തയെ സാമ്രാജ്യത്വ ഇന്ത്യയുടെ കേന്ദ്രമെന്ന നിലയിൽ നിന്ന് അകറ്റി.
ബങ്കിം ചന്ദ്ര ചാറ്റർജി, സ്വാമി വിവേകാനന്ദൻ, ശ്രീ അരബിന്ദോ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെയെല്ലാം ബുദ്ധിയും പ്രവൃത്തിയും ബ്രിട്ടീഷുകാരെ അലോസരപ്പെടുത്തി. എന്നാൽ സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ ബംഗാളിന്റെ കുതിപ്പ് പതുക്കെ മാറി. ആദ്യ മുഖ്യമന്ത്രി ഡോ. ബിധാൻ ചന്ദ്ര റോയി, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു.
വ്യവസായവൽക്കരണത്തിലും അഭയാർത്ഥി പുനരധിവാസത്തിലും റോയ് ആവശ്യങ്ങൾ ഉന്നയിച്ചു. ഫാക്‌ടറികളും തൊഴിലുമില്ലാതെ സംസ്ഥാനത്തിന് കരകയറാൻ കഴിയില്ലെന്നും, വലിയ പദ്ധതികളും നിക്ഷേപങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതൊരു ദേശീയ ഭാരമാണെന്ന് ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് കൂടുതൽ കേന്ദ്ര സഹായവും പുനരധിവാസ പിന്തുണയും റോയ് തേടി.
വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളോടെ നെഹ്‌റുവിനോട് നിലകൊണ്ട ചുരുക്കം ചില കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ റോയിയും ഉൾപ്പെട്ടു. എന്നാൽ പിന്നീട് ജ്യോതി ബസുവിന്റെ ഭരണകാലത്ത് വ്യാവസായിക തകർച്ചയും രാഷ്ട്രീയ സ്‌തംഭനാവസ്ഥയും കുടിയേറ്റവും ബംഗാളിന്റെ സ്വാധീനം കുറയ്ക്കാൻ ഇടയായി.
സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച സംസ്ഥാനത്തിന്റെ മൂർച്ചയുള്ള നിലപാടുകൾ പ്രാദേശിക മത്സരമായും സാമ്പത്തിക പിന്നോക്കാവസ്ഥയായും മാറി. സമീപ ദശകങ്ങളിൽ, സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങൾ മുതൽ ടാറ്റ നാനോ പദ്ധതി തകർച്ച വരെ നിക്ഷേപകരെ അവിടെ നിന്നും പിന്മാറ്റി, സാമ്പത്തിക അടിത്തറയെ ദുർബലപ്പെടുത്തി.

വോട്ടർ പട്ടിക സംബന്ധിച്ച പ്രതിഷേധവും നുഴഞ്ഞുകയറ്റ വിഷയങ്ങളും ഭരണപരമായ മുൻഗണനകളെക്കുറിച്ചുള്ള ചർച്ചകൾക്ക് മൂർച്ച കൂട്ടി. ഈ ഓർമ്മ ഭരണപരമല്ല, ഒരു നാഗരികതയുടേതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതി നിർണ്ണയിച്ചത് ബംഗാളായിരുന്നു എന്നതാണ് എത്ര നിഷേധിച്ചാലും മായാത്ത സത്യം.
ചരിത്രം രൂപപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിച്ചതുകൊണ്ടാണ് അത് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയത്. ഇന്നത്തെ ചോദ്യം, സംസ്ഥാനത്തെ ജനങ്ങൾക്കിപ്പോഴും തടസങ്ങൾ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്നതാണ്. വ്യാവസായിക വളർച്ചയില്ലാത്ത ഇന്നത്തെ ബംഗാൾ, പഴയ പ്രതാപത്തിന്റെ വിദൂര സ്വപ്‌നം മാത്രമാണോ?
ആ പ്രഭാവം തിരിച്ചുപിടിക്കാൻ വെറും ഗൃഹാതുരത മാത്രം പോരാ. ബംഗാളിനെ രാജ്യത്തിന്റെ മനസക്ഷിയാക്കിയ ബൗദ്ധിക ആത്മവിശ്വാസം, സ്ഥാപനപരമായ കരുത്ത്, പൗര ധർമ്മം എന്നിവ വീണ്ടെടുക്കണം. ഒരു ഓർമ്മയായി നിലനിൽക്കണോ അതോ നേതൃപരമായ പങ്ക് വീണ്ടും ഏറ്റെടുക്കണോ എന്ന് ബംഗാൾ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications