ബെംഗളൂരുവിൽ ചേരി അടച്ചിട്ടു: 10 പേർക്ക് വൈറസ് ബാധ, രോഗം ബാധിതരിൽ മെട്രോ തൊഴിലാളികളും!!
ബെംഗളുരു: കർണാടകത്തിൽ മുനിസിപ്പൽ വാർഡ് ഭാഗികമായി അടച്ചിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്ത് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ചേരിപ്രദേശം അടച്ചിടുകയായിരുന്നു. ബെംഗളൂരുവിന്റെ സൌത്ത് ഈസ്റ്റേൺ ഭാഗമായ ഹൊങ്കസാന്ദ്രയിൽ ആയിരത്തോളം പേർ താമസിക്കുന്ന പ്രദേശത്തെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗരത്തിലെ മെട്രോ റെയിൽ നിർമാണത്തിലേർപ്പെട്ടിരിക്കുന്നവരാണ് ചേരി നിവാസികളിൽ കൂടുതലും.
10 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ പ്രദേശത്ത് താമസിക്കുന്ന എല്ലാവരേയും പരിശോധനക്ക് വിധേയമാക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നിന്ന് 184 പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളതെന്നാണ് മെഡിക്കൽ എഡ്യൂക്കേഷൻ മന്ത്രി ഡോ. കെ സുധാകർ നൽകുന്ന വിവരം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ രോഗം വ്യാപിക്കുന്നതാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന ഭീഷണി. മുംബൈയിൽ ധാരാവിയിൽ ഇത്തരത്തിൽ രോഗം വ്യാപിച്ചതും ആശങ്കയ്ക്കിടയാക്കിയിരുന്നു. 200 പേർക്കാണ് മൂന്നാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഹൊങ്കസാന്ദ്രയിൽ 54 കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മെട്രോ പ്രൊജക്ടിന് കീഴിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയാണ് കുടിയേറ്റ തൊഴിലാളിയാണിത്. ഒരാഴ്ചയായി ഇയാൾക്ക് സുഖമില്ലാതിരുന്നെങ്കിലും കൂടിയുണ്ടായിരുന്നെങ്കിലും ഇത് വകവെച്ചിരുന്നില്ല. എന്നാൽ ശ്വാസകോശ പ്രശ്നങ്ങൾ അനുഭവപ്പെട്ട ഇയാളെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ എങ്ങനെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലോക്ക്ഡൌൺ ആരംഭിച്ചതോടെ ഇയാൾ ഭക്ഷണം പാകം ചെയ്യാനും മറ്റുള്ളവർക്ക് വിതരണം ചെയ്യാനും ആരംഭിച്ചിരുന്നു.
ഇയാൾ വളരെയധികം ആളുകളുമായും ഇക്കാലയളവിനുള്ളിൽ സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഭക്ഷണം എത്തിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ, അദ്ദേഹത്തിന്റെ ഭാര്യ മകൻ എന്നിവർ നിരീക്ഷണത്തിൽ കഴിയുകയാണ്. സംഭവത്തോടെ ഇയാളെ പ്രവേശിപ്പിച്ച ഹൊങ്കസാന്ദ്രയിലെ ആശുപത്രിയും സീൽവെച്ചിട്ടുണ്ട്. ഇവിടെ ചികിത്സയിലിരുന്ന ഒരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി അടച്ചുപൂട്ടുന്നതിനെ ഒരു ഡോക്ടറും മൂന്ന് നഴ്സുമാരും വിസമ്മതിക്കുകയായിരുന്നു. ലോക്കൽ പോലീസ് ഇടപെട്ടതോടെയാണ് ആശുപത്രി അടച്ചുപൂട്ടിയത്. ഇവരെ പിന്നീട് നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇതോടെ 445 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 17 പേരാണ് ഇതിനകം സംസ്ഥാനത്ത് മരിച്ചിട്ടുള്ളത്. 145 പേർക്കാണ് രോഗം ഭേദമായത്. രോഗം ബാധിച്ചവരുമായി ബന്ധം പുലർത്തിയതിൽ 18,247 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്.
Recommended Video
-
ബെംഗളൂരു മെട്രോയുടെ ഏഴയലത്ത് വരില്ല ലണ്ടന്‍ മെട്രോ; അനുഭവം പറഞ്ഞ് യുവതി; കാരണങ്ങള്‍ ഇതാണ് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications