Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ വിജയം: കാരണം എസ്ഐആറോ? വോട്ട് എന്‍ഡിഎ പെട്ടിയിലേക്ക് വീണ വഴി

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള മുന്നേറ്റമാണ് ജെ ഡി യുവും ബി ജെ പിയും നയിക്കുന്ന എന്‍ ഡി എ സഖ്യം നടത്തുന്നത്. നിലവിലെ ആകേയുള്ള 243 സീറ്റില്‍ 203 സീറ്റുകളിലാണ് മുന്നേറുന്നത്. ബി ജെ പി 92 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുമ്പോള്‍ 83 സീറ്റുകളില്‍‌ ലീഡ് ചെയ്യുന്ന ജെ ഡി യു മികച്ച തിരിച്ച് വരവാണ് നടത്തിയത്. ജെ ഡി യു പാളയത്തില്‍ എല്‍ജെപിആർവി - 20, എച്ച് എ എം എസ് - 5, രാഷ്ട്രീയ ലോക് മോർച്ച - 4 സീറ്റുകളും നേടി.

പ്രതിപക്ഷ പാളയമായ ഇന്ത്യ സഖ്യത്തില്‍ എല്ലാ പാർട്ടികള്‍ക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ആർ ജെ പി 26 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് രണ്ടക്കം കടക്കാനായില്ല. 3 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. സിപിഐ(എംഎല്‍)-എല്‍, സിപിഎം പാർട്ടികള്‍ ഒരോ സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. തോല്‍വിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അതിന് അപ്പുറത്ത് എന്‍ഡിഎ സഖ്യത്തിന്‍റെ വിജയത്തിന് പിന്നില്‍ കാതലായ ചില കാരണങ്ങളുണ്ട്.

bihar-result-1

സ്ത്രീ വോട്ടർമാർ

എൻഡിഎയുടെ വിജയത്തിന്റെ കേന്ദ്രബിന്ദു 1.3 കോടി സ്ത്രീകൾക്കുള്ള 10,000 രൂപയുടെ നേരിട്ടുള്ള സഹായ പദ്ധതി ആണ്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പ് ബാങ്ക് അക്കൗണ്ടുകളിലെത്തിയ ഈ തുക തെരഞ്ഞെടുപ്പ് കാലാവാസ്ഥയെ തന്നെ മാറ്റിമറിച്ചു. ബിഹാറിൽ സ്ത്രീകളുടെ വോട്ടിംഗ് ശതമാനം 71% ആയി ഉയർന്നു. അതായത് ഇതുവരെ കാണാത്ത നിരക്ക്. ദൈനംദിന ജീവിതത്തിൽ ദൃശ്യമായ മെച്ചപ്പെടുത്തൽ എന്ന നിലയിലാണ് പല സ്ത്രീകളും ഈ സഹായത്തെ കണ്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഈ സന്ദേശത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഗ്രാമീണ മേഖലകളിലെ ഒട്ടേറെ സ്ത്രീ വോട്ടർമാർക്ക് മോദിയോടുള്ള താല്‍പര്യവും നിതീഷിന്റെ ക്ഷേമ പ്രവർത്തനവും ചേർന്നപ്പോള്‍ ഭരണസഖ്യത്തോട് ഒപ്പം നിൽക്കാനുള്ള വ്യക്തമായ കാരണമായി മാറി. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മാസം 2500 രൂപ വാഗ്ദാനം ചെയ്തെങ്കിലും ജനം അത് മുഖവിലയ്ക്ക് എടുത്തില്ല. വിശ്വാസ്യതയാണ് വാഗ്ദാനങ്ങളെക്കാൾ പ്രധാനമെന്ന ബിഹാറിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ എൻഡിഎയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ടായി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

സൗജന്യ വൈദ്യുതി: ഗ്രാമീണ മേഖലയിലെ വിപ്ലവം

ഗാർഹിക ഉപഭോക്താക്കൾക്ക് 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള തീരുമാനം എൻഡിഎയ്ക്ക് മറ്റൊരു വലിയ നേട്ടമായി. പല ഗ്രാമങ്ങളിലും കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിന് കുറച്ച് പണം, അല്ലെങ്കില്‍ ഒന്നും തന്നെയോ നൽകേണ്ടി വന്നില്ല. ഫലത്തില്‍ ഈ പ്രഖ്യാപനം ജനങ്ങൾക്ക് വലിയ ആശ്വാസമായി. ഗ്രാമീണ വോട്ടർമാർക്ക് ഇത് സബ്സിഡി മാത്രമല്ല - സാമ്പത്തിക ആശങ്കകളും പണപ്പെരുപ്പവും ചർച്ചാവിഷയമായ സമയത്ത് ദൈനംദിന ചിലവ് കുറയ്ക്കാനുള്ള ഒരു ഊന്നുവടിയായി മാറി.

മുതിർന്ന പൗരന്മാരും നിതീഷിനൊപ്പം

1.2 കോടി ഗുണഭോക്താക്കൾക്കുള്ള വാർധക്യ പെൻഷൻ 400 രൂപയിൽ നിന്ന് 1,100 രൂപയായി ഉയർത്തിയതും തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിച്ചു. സർക്കാർ സഹായത്തെ ആശ്രയിക്കുന്ന വലിയൊരു മുതിർന്ന വിഭാഗം ഇതിനെ നിതീഷിന്റെ വ്യക്തിപരമായ ഗുണം എന്ന രീതിയിലാണ് കണ്ടത്. നിതീഷിന്റെ രാഷ്ട്രീയ-ഭരണ മൂർച്ച കുറയുന്നു എന്ന നിരീക്ഷണം ഈ വിഭാഗത്തിൽ പ്രതിധ്വനിച്ചില്ല. പകരം, അവർ കഴിഞ്ഞ 20 വർഷമായി തുടരുന്ന വിശ്വാസം ഇത്തവണയും തുടർന്നു.

പ്രതിപക്ഷ നിരയിലെ ഭിന്നത

എൻഡിഎ ക്ഷേമ സന്ദേശം മൂർച്ചയുള്ളതാക്കിയപ്പോൾ പ്രതിപക്ഷം ഉന്നയിച്ചത് തൊഴിലില്ലായ്മയായിരുന്നു. ബിഹാറിലെ യുവാക്കളെ സാധാരണയായി ഉത്തേജിപ്പിക്കുന്ന വിഷയമാണ് ഇതെ ഏകീകൃത ആന്റി-ഇൻകംബൻസി വോട്ടായി മാറിയില്ല. യുവ വോട്ടുകൾ ആർജെഡി നയിക്കുന്ന ഇന്ത്യ മുന്നണിക്കും പ്രശാന്ത് കിഷോറിന്റെ പാർട്ടിക്കുമിടയിൽ വിഭജിക്കപ്പെട്ടു.

പ്രതിപക്ഷ സഖ്യം ഒരു വിഷയത്തില്‍ ഊന്നി നിന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധി വോട്ടുചോരി വിഷയവുമായി സജീവമാകാന്‍ ശ്രമിച്ചെങ്കിലും ആർ ജെ ഡിയോ തേജസ്വി യാദവോ വിഷയം ഏറ്റെടുത്തില്ല. വോട്ടെടുപ്പ് അടുത്തപ്പോള്‍ വിഷയം കോണ്‍ഗ്രസും ആകെ മറന്ന മട്ടായി.

നിതീഷ് കുമാറിന്റെ രാഷ്ട്രീയ പുനർജന്മം

2020ൽ ഏറ്റവും ദുർബല പ്രകടനം കാഴ്ചവെച്ച ജെഡിയുവിന് ഈ തെരഞ്ഞെടുപ്പ് അത്ഭുതകരമായ തിരിച്ചുവരവ് കൂടിയാണ്. കുറഞ്ഞ സീറ്റുകളിൽ മത്സരിച്ചിട്ടും കൂടുതൽ സീറ്റുകൾ നേടി നിതീഷ് വ്യക്തിപരമായ സ്ട്രൈക്ക് റേറ്റും രാഷ്ട്രീയ സ്ഥാനവും ഉയർത്തി. മറുവശത്ത് ആകട്ടെ ആർ ജെ ഡിയും കോണ്‍ഗ്രസും കനത്ത പരാജയവും നേരിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+