Get Updates
Get notified of breaking news, exclusive insights, and must-see stories!

2015 ലെ മഹാസഖ്യവും 2022 ലെ മഹാഗത്ബന്ധനും തമ്മിലുള്ള വ്യത്യാസമെന്ത്? നിതീഷ് ഇനി കളം മാറുമോ?

പാട്‌ന: ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന് പുതിയ ദിശാസൂചിക നല്‍കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ പല കോണുകളില്‍ നിന്നും ഇതിനോടകം വന്ന് കഴിഞ്ഞു. നിതീഷ് കുമാര്‍ ആര്‍ ജെ ഡി നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്റെ ഭാഗമാകുന്നതോടെ വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടും എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ നിതീഷ് 2014 ഉം പ്രതിപക്ഷത്തിന്റെ ഭാഗമായിരുന്നതാണ്. അന്ന് ആര്‍ ജെ ഡിക്കും കോണ്‍ഗ്രസിനുമൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. ഇന്ന് മഹാഗത്ബന്ധന്‍ എന്ന പേരില്‍ മാത്രം അല്ല വ്യത്യാസം. നിതീഷിന്റെ രാഷ്ട്രീയ സ്വാധീനത്തിലും വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആര്‍ ജെ ഡി നേതാവും പുതിയ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞ കാര്യം വളരെ വ്യക്തമാണ്.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

1

ബി ജെ പി ജെ ഡി യുവിനെയും കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണ്. നിതീഷ് കുമാര്‍ ഞങ്ങളുടെ പൂര്‍വ്വികനാണ്, അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മള്‍ മുറുകെ പിടിക്കണം, എന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്. 2015ലെ മഹാസഖ്യവും 2022 ലെ മഹാഗത്ബന്ധനും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയവും പ്രകടവുമായ വ്യത്യാസം ഇതായിരിക്കാം.

2

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രാഷ്ട്രീയ മേധാവിത്വം വീണ്ടെടുക്കാന്‍ ഏഴു വര്‍ഷം മുമ്പ് നിതീഷിന് സഖ്യം ആവശ്യമായിരുന്നുവെങ്കില്‍, രാഷ്ട്രീയ ദീര്‍ഘായുസ്സിനായാണ് സഖ്യം ഇപ്പോള്‍ ജെ ഡി യുവിന് ആവശ്യമായി വരുന്നത്. 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് അപ്പുറത്തുള്ള പങ്കാളിയെയാണ് ജെ ഡി യു തേടുന്നത്.

3

2013 ജൂണില്‍ ബി ജെ പി യുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോള്‍, നിതീഷ് ഒരുപക്ഷെ സ്വന്തം നിലയ്ക്ക് ശാഖകളുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിച്ചിരിക്കാം. അദ്ദേഹം നേരത്തെ തന്നെ പരസ്യമായ നരേന്ദ്രമോദി വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല എന്‍ ഡി എയില്‍ നിതീഷിനുള്ള ഇടം വളരെ കുറവാണ്. ബിഹാറിന്റെ വികസന നായകന്‍ എന്ന പ്രതിച്ഛായയില്‍ അധിഷ്ഠിതമായ നിതീഷിന്റെ ആത്മവിശ്വാസം തകര്‍ന്നു.

4

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ ഭാഗമായി 20 സീറ്റുകള്‍ നേടിയിരുന്ന ജെ ഡി യു 2014 ല്‍ രണ്ടായി ചുരുങ്ങി. മോദിയോടുള്ള വിരോധവും ജെ ഡി യു വോട്ട് ബാങ്കിന് ഭൂരിപക്ഷം മറികടക്കാന്‍ വലിയ പോരാട്ടം വേണമെന്ന തിരിച്ചറിവും ലാലു പ്രസാദിനോടും ആര്‍ ജെ ഡിയോടും കൂട്ടുകൂടാന്‍ നിതീഷിനെ പ്രേരിപ്പിച്ചു.

5

ബിഹാര്‍ നിയമസഭയിലെ 243 ല്‍ 178 സീറ്റുകളും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ മഹാഗത്ബന്ധന്‍ നേടി. 2010 ല്‍ നേടിയ 91 ല്‍ നിന്ന് 53 സീറ്റുകള്‍ മാത്രമാണ് മോദിയുടെ മുഴുവന്‍ പ്രചാരണത്തിലും ബിജെപിക്ക് നേടാനായിരുന്നത്. മഹാഗത്ബന്ധനെ വ്യത്യസ്തമാക്കിയത് സര്‍ക്കാരിന്മേല്‍ ആര്‍ ജെ ഡിയുടെ കടിഞ്ഞാണ്‍ ഉണ്ടായിരുന്നു എന്നതാണ്.

6

പ്രത്യേകിച്ചും പോലീസ് ഉദ്യോഗസ്ഥരുടെയും താഴത്തെ ബ്യൂറോക്രസിയുടെയും സ്ഥലംമാറ്റങ്ങളില്‍. പിന്നീട് മെച്ചപ്പെട്ട ആരോഗ്യനിലയിലായിരുന്ന ലാലു, ഭരണകാര്യങ്ങളില്‍ അതീവ താല്‍പര്യം കാണിച്ചു. നിതീഷിനെ തന്റെ 'ഛോട്ടേ ഭായ് (ഇളയ സഹോദരന്‍)' എന്ന് ലാലുപ്രസാദ് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഒടുവില്‍, 'അഴിമതി'യുടെ പേരില്‍ അദ്ദേഹം ആര്‍ ജെ ഡിയുമായുള്ള ബന്ധം വിച്ഛേദിച്ചു.

7

2017 പകുതിയോടെ അദ്ദേഹം എന്‍ ഡി എയിലേക്ക് മടങ്ങി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍, നിതീഷിന്റെ പ്രൊഫൈല്‍ അംഗീകരിച്ചുകൊണ്ട്, ബി ജെ പിയും ജെ ഡിയു വും ഒരേ സീറ്റുകളില്‍ (17) പോരാടി. ബിജെപി 17ലും വിജയിച്ചപ്പോള്‍, ജെഡിയുവിന് 16 എണ്ണം ലഭിച്ചു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു 43 സീറ്റായി ചുരുങ്ങി (2015ല്‍ 71ല്‍ നിന്ന്). ബി ജെ പിക്ക് 74 സീറ്റ് ലഭിച്ചു.

8

ബി ജെ പിക്ക് വ്യക്തമായ മുന്‍തൂക്കം ഉള്ളതിനാല്‍, നിതീഷ് മുഖ്യമന്ത്രിയായെങ്കിലും ഈ ക്രമീകരണത്തില്‍ ഒരിക്കലും സന്തുഷ്ടനായിരുന്നില്ല. ഈ സഖ്യം നിരന്തരം പിരിമുറുക്കങ്ങള്‍ നേരിട്ടു. നിതീഷിന് ആര്‍ ജെ ഡി സഖ്യത്തിലേക്ക് തിരിച്ചുവരാന്‍ പറ്റിയ സമയമായിരുന്നു ഇത്. ബി ജെ പിയുടെ നിഴലില്‍ ജെ ഡി യു മൊത്തത്തില്‍ ഇല്ലാതാകുമെന്ന് നിതീഷ് ഭയപ്പെടുന്നതായും 2025-ന് ശേഷം അതിജീവനത്തിനുള്ള ഒരേയൊരു സാധ്യത ഇതായിരുന്നു എന്നും അദ്ദേഹം ഉറപ്പിച്ചു.

9

2024-ല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയേക്കും എന്ന പ്രതീതിക്ക് വേറെയും കാരണങ്ങളുണ്ട്. നിതീഷിനും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതും യാഥാര്‍ത്ഥ്യമായില്ല. മഹാഗത്ബന്ധന്‍ 2022 വീണ്ടും ഭരണപരമായ മൈന്‍ഫീല്‍ഡ് തെളിയിക്കുമെങ്കിലും, തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ ഉത്തരവാദിത്തം ആര്‍ ജെ ഡി വഹിക്കുമെന്ന് നിതീഷ് പ്രതീക്ഷിക്കുന്നു.

10

നിലവില്‍ 79 എം എല്‍ എമാരുള്ള ആര്‍ ജെ ഡി നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണ്, ആരോഗ്യസ്ഥിതി മോശമായതിനാല്‍ ലാലു ചിത്രത്തിന് പുറത്താണ്, തേജസ്വി തന്റെ രാഷ്ട്രീയത്തില്‍ നിന്ന് പക്വത പ്രാപിച്ചു. നിതീഷും തേജസ്വിയും ഇപ്പോള്‍ പരസ്പര പദ്ധതികളുമായി ചുവടുവെക്കുകയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+